നിന്റെ ചൂടിൽ ഉരുകി തീരാൻ
കൊതിക്കുമ്പോഴും
നീ എന്ന ഉണ്മയെ
നിരാകരിക്കുന്ന
എന്റെ ആത്മാവിൽ പറ്റി പിടിച്ച
കറകളെ
ഞാൻ പേടിക്കുന്നു...
അതിരുകളില്ലാത്ത ആകാശത്തിന്റെ
മാനങ്ങളിലേക്ക്
ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന
എന്നെ മണ്ണിലെ പുഴുവാക്കി മാറ്റുന്ന
ഈ ലോകത്തിന്റെ
പരു പരുത്ത യാഥാര്ത്യം ആണോ
എന്റെ പ്രണയത്തെ കൊന്നത്..
കറുത്ത മൂട് പടമണിഞ്ഞു
എന്റെ കൂടെ സാദാ സഞ്ചരിക്കുന്ന
എന്റെ കൂട്ടുകാരാ
നിനക്കറിയില്ലേ
നിന്നിൽ അലിഞ്ഞു ചേരാൻ
കൊതിക്കുമ്പോഴും
എന്നെ പിടിച്ചു നിരത്തിയത്
ഈ പൂക്കളും കാറ്റും
നിലാവും പരന്ന
ഈ സ്വര്ഗ്ഗ ഭൂമി ആയിരുന്നു എന്ന്...
എന്നിട്ടും
എന്തിനാണ്
ഞാൻ പ്രണയത്തിന്റെ അർഥം തേടി
ഈ തീഗോളത്തിന്
ചുറ്റും പറക്കുനത്..?
കണ്ണിലൂടെ
കരങ്ങളിലൂടെ
കനിവായി
ഒഴുകിയ
ഈ തെളിനീരിൽ
കാണാൻ ഞാൻ കൊതിച്ച
പുഞ്ചിരിയിൽ
പ്രണയം നിറഞ്ഞു
കവിഞ്ഞൊഴുകി
ഞാൻ അതിലല്ലേ മുങ്ങി മരിച്ചത്..
എന്നും എന്റെ കൂടെ നീ ഉണ്ടാവുമെന്ന
ആ തോന്നലായിരുന്നിലെ
എന്റെ ശക്തി..
അതെ കറുത്ത മുഖം മൂടി അഴിച്ചു വച്ച്
നീ എന്റെ അരികിൽ വരുക
നിന്റെ മുഖം എന്നിലേക്ക്
എന്റെ മുഖമായി
പടരുക..
ഞാനും നീയും കടലലകളിൽ
പറ്റി പിടച്ചു
ഈ സുന്ദരമായ
ലോകത്തിന്റെ തൊട്ടിലിൽ
താരാട്ട് കേട്ട് മയങ്ങട്ടെ..
നിന്റെ അലർച്ചയിൽ
ഞാൻ താരാട്ടിന്റെ ഈരടികൾ
കേൾക്കാൻ തുടങ്ങട്ടെ..
ഇടി മുഴക്കങ്ങളിൽ...
കൊടും കാറ്റിൽ
ഭയമില്ലാതെ ....
നിന്റെ കൈകളിൽ
തൂങ്ങി ഒരു ശിശുവിനെ പോലെ ഞാൻ നടക്കും...
എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ...
നിന്നെ ഭയന്നു
ജീവിതത്തിന്റെ സുന്ദരമായ
കാഴ്ചകൾക്ക് മുന്നിൽ
കണ്ണുകൾ കൊട്ടി അടച്ചു
നിന്നിലേക്ക് പാഞ്ഞടുക്കുന്ന എന്റെ
സഹജീവികൾക്ക് മുന്നിൽ
നിന്റെ കരം പിടിച്ചു ഞാൻ നടക്കും
ഭയമില്ലാതെ..
അതെ അന്ന് ഈ ലോകം
എന്റെ മുന്നിൽ ഇത് വരെ
ആരും കേള്ക്കാത്ത സംഗീതവും നൃത്തവും
സുഗന്ധവുമായി നടന്നടുക്കും...
എന്റെ കൂട്ടുകാരാ..
നിന്റെ കരങ്ങളിൽ
മുറുകെ പിടിച്ചു
ഈ കടലലകളിലേക്ക് നടന്നടുക്കും..
അവയുടെ തിരകളിൽ ആലോലമാടി
ആഴക്കടലിന്റെ
അടി ഒഴുക്കുകളിൽ
ആര്ത്തിയോടെ ഞാൻ
ഉമ്മ വച്ച് കൊണ്ടിരിക്കും..
അതെ എന്റെ
ആരും കൊതിക്കാത്ത
കറുത്ത മൂട് പട മണിഞ്ഞ
എന്റെ
ക്രൂരനായ
കൂട്ട് കാരാ...
നിന്നിൽ അലിഞ്ഞു
ഞാൻ ഈ മണ്ണിൽ നിന്നും
മറു കരയിലേക്ക്
നീന്തി അകലും..
ഒടുക്കം
നമ്മൾ പാടിയ
പാട്ടുകൾ
മരണത്തിന്റെ
സംഗീതമായി
ഇവിടെ
പടര്ന്നു കൊണ്ടിരിക്കും
നമുടെ പ്രണയത്തിന്റെ
ചിഹ്നമായി
അവ ആളുകള് മൂളി നടക്കും..
കടലിന്റെ ആഴങ്ങളിൽ നിന്നും
നിന്നോടോതുള്ള എന്റെ
യാത്രയുടെ കഥകൾ
മുക്കുവമാരുടെ
ചെവികളിൽ
കാറ്റായി
മന്ത്രമായി
പടര്ന്നു കയറും...
എന്റെ കറുത്ത മൂട് പടമണിഞ്ഞ കൂട്ടുകാരാ
വരുക നീ നിന്റെ
കരതലം
എന്നിലേക്ക് അടിപ്പിക്കുക..
എന്റെ മുഖം നിന്നിലേക്ക് ഞാൻ
ചേർത്ത് വക്കട്ടെ...
എം ജി മല്ലിക...