Sunday, December 14, 2014

പറഞ്ഞു പോയ വാക്കുകൾ...
എഴുതി കഴിഞ്ഞ വരികൾ...
ജീവിച്ചു തീർത്ത വർഷങ്ങൾ
എന്നിവ തിരിച്ചു വരില്ല ഒരിക്കലും...
അവ ചിറകുകൾ വച്ച് നമുക്ക് 
മുകളിൽ വട്ടമിട്ടു പറക്കും
കഴുകാൻ മാരെ പോലെ...
എന്നാൽ കണ്ട സ്വപ്‌നങ്ങൾ...
കൊണ്ട അടികൾ...
വായിച്ച പുസ്തകങ്ങൾ...
കൊണ്ട് നടന്ന ചിന്തകൾ...
ഇവ വഴികാട്ടികളായി
നമുക്ക് മുന്നേ നടക്കും
നമ്മുടെ വഴികളിൽ
ഇരുട്ട് പറക്കുമ്പോൾ
വഴി വെളിച്ചമായ്...

വെറുപ്പിന്റെ അകമ്പടി ഇല്ലാതെ
കാലെടുത്തു വക്കണം
ജീവിതത്തിന്റെ പരവതാനി
എനിക്ക് മുന്നിൽ
തുറന്നിട്ട കാലമേ...

കടന്നു വന്ന വഴികളിൽ നിന്നും
ഞാൻ ഒപ്പി എടുത്ത
അഴുക്കുകൾ
ഏതു വെള്ളത്തിൽ
കഴുകണം ഞാൻ...?

കടുത്ത നിറങ്ങളിൽ
വരച്ചു വച്ച ഓർമ്മകൾ
എങ്ങനെ ആണ് ഞാൻ മയക്കേണ്ടത്...?

അതിനെക്കാൾ കടുത്ത വർണ്ണങ്ങളിൽ
മനുഷ്യ സ്നേഹത്തിന്റെ ഗീതികൾ
ഞാൻ വരച്ചു വക്കും...
വെറുപ്പിന്റെ വരകൾ
കളറു മങ്ങി ഇല്ലാതാവുമ്പോൾ
എന്നിൽ സ്നേഹത്തിന്റെ
സംഗീതം ഉയര്ന്നു കേൾക്കും...

അതുവരെ എന്നോട് ക്ഷമിക്കുക...

അല്ലെങ്കിൽ...
ഓര്മ്മകളെ മയക്കാൻ
കഴിവുള്ള മറ്റെന്തെങ്കിലും
ലഭിക്കുന്നവരെ എങ്കിലും...


Friday, December 12, 2014



മഴ നനഞ്ഞ പ്രഭാതത്തിൽ
ഉറക്കത്തിനോപ്പം
കൂട്ടുവന്ന
കിനാവിനു
വിഷാദത്തിന്റെ 
ചവർപ്പുണ്ടായിരുന്നില്ല...
പ്രതീക്ഷയുടെ നനുത്ത
കണികകൾ
ഓരോ രാത്രികളിലും
പുത്തൻ ഉടുപ്പനിഞ്ഞു
വിരുന്നുകാരായി
എന്നെ തേടി വന്നു...
പകലിന്റെ തിരക്കുകളിൽ
വരാനിരിക്കുന്ന
അഗ്നി പടർപ്പുകളുടെ
ഓർമ്മ പോലും
കടന്നു വന്നില്ല...
മധുരം കിനിയുന്ന
വിഷ വസ്തുക്കൾ
ഞങ്ങളുടെ തീൻ മേശയിലെ
വിഭവമല്ലായിരുന്നു
അല്ലെങ്കിൽ തീൻ മേശകളില്ലാത്ത
ഞങ്ങളുടെ വിശപ്പ്
കിടപ്പ് മുറികളില്ലാത്ത
ഞങ്ങളുടെ ഉറക്കം
അതൊക്കെ
ജീവിതത്തിന്റെ
അടുക്കും ചിട്ടയുമില്ലാത്ത
അനുഭവങ്ങളുടെ
ഇടയിൽ
ഓർക്കാതെ സഭാവികമായ
അനുഭവങ്ങൾ
മാത്രമായപ്പോൾ
കിടക്കയുടെ
ഉറക്കം തരാത്ത
ദിവസങ്ങൾ
കീറപായകളിൽ
അവയുടെ നിതാന്ത
വിശ്രമം അടയാളപ്പെടുത്തി
കഴിഞ്ഞിരുന്നു.

Friday, December 5, 2014

മരുപ്പച്ച
മരുഭൂമിയിലെ മരുപ്പച്ചകളാണ്
സൌഹൃദങ്ങൾ
ചുട്ടു പൊള്ളുന്ന ചൂടിൽ
പ്രതീക്ഷയുടെ
പ്രതീകമായി അവ
നമ്മിൽ
തണുപ്പായി
കടന്നുവരും
അവ കരിഞ്ഞു പോയാൽ
പ്രതീക്ഷ അസ്തമിച്ചു
മരണത്തിന്റെ
മണവും തേടിയുള്ള
യാത്രയാവും ജീവിതം ...
പക്ഷെ ഏതു മണലാരണ്യത്തിലും
മരുപ്പച്ചകൾ ഉണ്ടാകും
നാം അവയെ തേടുകയാണെങ്കിൽ...
എന്റെ എല്ലാ മരുപ്പച്ചകൾക്കും
ശുഭദിനാശംസകൾ 


മനസ്സിലെ ഇരുട്ട് അകറ്റുന്നവനാണ് ഗുരു...
എന്നാൽ മനസ്സുകളിലേക്ക് ഇരുട്ട് വാരി
നിറച്ചു വെളിച്ചത്തെ കുറിച്ച് കവല പ്രസംഗം
നടത്തുന്ന ഗുരുക്കൻമാരിൽ നിന്നും
ഈ ശിഷ്യ ഗണങ്ങളെ രക്ഷിക്കാൻ 
ഇനി ഏതു അവതാരങ്ങൾ വരും?...
ഈ ഗുരു വര്ഗ്ഗതിനു വേണ്ടി
മാപ്പിരക്കാൻ എനിക്ക് യോഗ്യതയുണ്ടെങ്കിൽ
എന്റെ കുട്ടികളെ നിങ്ങളോട് ഞാൻ എന്റെ
വര്ഗ്ഗതിന്റെ ചെയ്തികള്ക്ക് മാപ്പിരക്കുന്നു...
ഞങ്ങളെ നിങ്ങൾക്ക് മാതൃക ആക്കാം
എങ്ങനെ ആവരുത് എന്നതിന്...


കപട സദാചാര ബോധാതിനുള്ളിലായ്
കൊടിയ കുതന്ത്രം മെനഞ്ഞു
ആരും തുറക്കാത്ത മുറിയുടെ
ഉള്ളിലായ് ചത്ത്‌ മലച്ച പ്രതീക്ഷ നിറച്ച്
മാന്യമാം വേഷം ധരിച്ചു 
പുറമേ ചിരിച്ചു
അകമേ വെറുപ്പിന്റെ
വിത്തുകൾ പാകി മുളപ്പിച്ചു
കാറ്റിൽ പറക്കുന്ന
കടലാസ് മാതിരി
ചത്ത്‌ ജീവിക്കും
ജഡങ്ങൾ
കണ്ടു മടുത്തു ഞാൻ
ഉള്ളിൽ
തിളക്കുന്നോരഗ്നിയുടെ
ചുരുളുകൾ പൊട്ടി ഒലിക്കാൻ
കഴിയാതെ
മാന്യത പുതു വസ്ത്രമണിയിച്ചു
ചിത്തൽ തിന്ന മാമര
കൂട്ടങ്ങൾ പൊലെയീ
മനുഷ്യജന്മങ്ങൾ
ഇഴയുന്ന കാഴ്ചകൾ
കണ്ടു മടുത്തു ഞാൻ...
സത്യം പറയുന്ന
കണ്ണിൽ പുരട്ടുവാൻ
എരിവുള്ള കള്ള കഥകൾ
മേനഞ്ഞെടുത്താകാശതെക്കു
പറത്തി രസിക്കുന്ന
കാപട്യ ലോകത്തെ
കപടമാം പുഞ്ചിരി
കണ്ടു മയങ്ങി ദ്രവിച്ച
മനുഷ്യന്റെ കണ്ണ് നീര് പോലും
അടര്ന്നു വീഴതോരാ
കൃത്രിമ ലോകം
കണ്ടു മടുത്തു ഞാൻ...
ഇനി നാം പടുക്കുമീ
നമ്മുടെ
ലോകത്ത് കപട
മുഖമൂടി ചീന്തി എരിയുവാൻ
കഴിവുള്ള
മക്കൾ വളര്ന്നു കരുത്തുറ്റ
സ്നേഹത്തിൻ
അഗ്നിതൻ ജ്വാലയിൽ
നിങ്ങളുടെ പൊയ്മുഖം
കത്തിഎരിയുമ്പോൾ
കണ്ടു ഭയക്കേണ്ട നിങ്ങൾ..
ഞങ്ങൾ ....
നിങ്ങളുടെ തെറ്റിനെ
മാറ്റി മനുഷ്യന്റെ പച്ചയാം
ഹൃദയത്തെ
കാണാൻ കൊതിക്കുവോർ...
എം ജി മല്ലിക


ആരും അനിവാര്യരല്ലാത്ത...
എല്ലാവരും ഒരുപോലെ
സ്വന്തമാകുന്ന
അവസ്ഥയിൽ..
നാം ശാന്തിയുടെ 
തീരങ്ങളിലേക്ക്
നടന്നടുക്കും..
നഷ്ടങ്ങൾ
എന്നൊന്നില്ലെന്നും
നേട്ടങ്ങൾ എന്നതും
ഒരു തോന്നൽ മാത്രമാണ്
എന്നും
നമ്മുടെ മനസ്സ് നമ്മോടു
പറഞ്ഞു തരും...
അന്ന്
കുതിച്ചു പാഞ്ഞു
ചിരിച്ചകലുന്ന
തിരമാല പോലെ
നമ്മുടെ മനസ്സിൽ
ഉത്തരങ്ങളുമായി
ചിന്തകൾ
പറന്നു വരും
അർത്ഥമില്ലാത്ത
പുലംബളുകൾക്ക്
ചെവികൊടുക്കാതെ
കടലിന്റെ
സംഗീതത്തിൽ
ലയിച്ചു ചേർന്ന്
ഒടുവിൽ
നീരാവിയായി
മേഘമായ്
മഴയായ്
മണ്ണിൽ കുളിരായ്
സ്നേഹത്തിന്റെ വിത്തുകൾ
മുളച്ചു പൊങ്ങും
അതുവരെ
ഈ വെയിലിന്റെ ചൂടും
മഞ്ഞിന്റെ തണുപ്പും
നമ്മുടെ ശരീരാതെ
തളര്തികൊണ്ടേ ഇരിക്കും...
എം ജി മല്ലിക


പ്രണയത്തിന്റെ അർഥം തേടി
എത്രയോ കാലം അലഞ്ഞിട്ടുണ്ട്...
ആരോടെങ്കിലും ഒരിത്തിരി
പ്രണയം തോന്നാൻ ഒരു
പാട് ആഗ്രഹിചിട്ടുമുണ്ട്..
പക്ഷെ ചത്തുപോയ മോഹങ്ങളുടെ
ഉണങ്ങിയ ഓർമ്മകളുമായി
ശവ പറമ്പ് തേടി അലയുന്ന
ആത്മാക്കളിൽ നിന്നും
മടുപ്പിന്റെ മുഷിഞ്ഞ സ്മരണകൾ
മാത്രമേ പലപ്പോഴും അരികിലെത്താറുള്ളൂ.
ശരീരം തേടി അലയുന്ന
നൈമിഷിക സുഖത്തിന്റെ
പേരായി മാറാറുണ്ട്
പലപ്പോഴും
മനുഷ്യന്റെ ആന്തരിക ചോദനയെ
ഉണര്ത്തുന്ന പ്രണയം എന്ന പദം...
എന്നാൽ അടക്കാനാവാത്ത
സ്വാതന്ത്യ ദാഹത്തിന്റെ
ആരും കൊതിക്കുന്ന
ഓർമ്മയാണ് എനിക്ക് പ്രണയം...
എന്റെ സഹജീവികളോട്...
എന്റെ മണ്ണിനോട്..
എന്റെ മരങ്ങളോട്...
തൊടിയിലെ മരത്തിന്റെ
കൊമ്പുകളിൽ വീഴുന്ന വെട്ടുകൾ
എന്റെ ഹൃദയത്തിലാണ്
പലപ്പോഴും പതിചിട്ടുള്ളത്...
ഓരോ മരത്തിന്റെയും ഉണങ്ങിയ
ഇലകൾ മരിച്ചുപോയ മുത്താച്ചിമാരുടെയും
മുത്തച്ഛൻ മാരുടെയും
അച്ഛന്റെയും ഓർമ്മയായി
എന്നിൽ നിറയുന്നു...
കടന്നു പോകുന്ന
ഓരോ മനുഷ്യന്റെയും
മുഖങ്ങളിലെ വേദന നിറഞ്ഞ
പാടുകൾ എന്നെ കരയിക്കുന്നു...
കണ്ണുകൾ വെറുതെ
നിറഞ്ഞൊഴുകുമ്പോൾ
ഞാൻ എന്നെ അറിയുന്നു...
കെട്ടി പുണരുന്ന മാംസ ദാഹത്തിന്റെ
നൈമിഷിക നിമിഷങ്ങളേക്കാൾ
എന്നിൽ നിറഞ്ഞത്‌
പൊട്ടികരയുന്ന കണ്ണുകളിൽ നിന്നും
ഉയരുന്ന പ്രതീക്ഷയുടെ
നേർത്ത പുഞ്ചിരിയാണ്...
അതാവാം എല്ലാം നഷ്ടപ്പെട്ട്
എന്ന് തോന്നുമ്പോഴും
വേദനിക്കുന്നവനെ
കെട്ടിപ്പുണരാനും
അവന്റെ ആത്മാവിൽ
പ്രതീക്ഷ നിറയ്ക്കാനും
കഴിയുന്ന സ്വാതന്ത്ര്യമായി
ഞാൻ എന്റെ നഷ്ടങ്ങളെ കാണുന്നത്...
എന്നെ വരിഞ്ഞു മുറുക്കിയ
ചങ്ങലകളിൽ നിന്നും രക്ഷപ്പെടാനും
എന്നെ കാത്തിരിക്കുന്ന
കരഞ്ഞു കലങ്ങിയ മനസ്സുകളിലേക്ക്
ശാന്തിയായി പടരാനും എനിക്ക് കഴിയുന്നത്‌...
വർഷങ്ങൾക്കുമുൻപ്
എടുത്തു ചാടിയ ജയിൽ വാസം
എന്നിൽ അവശേഷിപ്പിച്ചത്
ഒരുപാട് വേദനകളുടെ അറിവാണ്...
മനസ്സുകളുടെ വായനക്കാരിയാക്കി
എന്നെ മാറ്റിയ ആ അനുഭവങ്ങളിൽ
നിന്നും സ്വാതന്ത്ര്യ ത്തിന്റെ
നനുത്ത കാറ്റ്
എന്നിലേക്ക്‌ പടരുന്നതിന്റെ
ആശ്വാസം ഞാൻ അനുഭവിക്കുന്നു...
ആത്മ സംഘർഷത്തിന്റെ
നാളുകളിൽ നിന്നും
കരയുടെ സുരക്ഷിതത്വം
ഞാൻ അറിയാൻ തുടങ്ങുന്നു...
അതെ ഇനി ഒരു ചങ്ങലക്കും
എന്നെ തളച്ചിടാൻ കഴിയില്ലെന്ന്
ഞാൻ എന്റെ ആത്മാവിനു
വാക്ക് കൊടുത്തു കഴിഞ്ഞു..
ഇന്ന് ഞാൻ തിരിച്ചറിയുന്നു...
തിരിച്ചറിവാണ് പ്രണയം..
അതാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം...
എം ജി മല്ലിക


പരസ്പരം കടിച്ചുകീറാൻ വെമ്പുന്ന
എന്റെ മക്കളുടെ ഹൃദയത്തിൽ
ഒരു മഞ്ഞു തുള്ളിയായ്
പടരാൻ കഴിഞ്ഞെങ്കിൽ...
അവരുടെ ചേതനയിൽ 
അറിവിൻ കണിക
നിരയാനുള്ള ദാഹം
വളർത്താൻ കഴിഞ്ഞെങ്കിൽ...
മയങ്ങി വീഴുന്ന
അവരുടെ യുവത്വത്തിൽ
സ്നേഹത്തിന്റെ കൈയൊപ്പ്‌
പതിക്കാൻ കഴിഞ്ഞെങ്കിൽ
അതാവട്ടെ ഇനിയുള്ള
കാലം എനിക്കായി നീട്ടിയ
എന്റെ ജന്മ നിയോഗം...
എം ജി മല്ലിക
ഇന്നല്ലെങ്കിൽ നാളെ നമൾ മരിക്കുമെന്നും...
നമ്മുടെ ലോകം നമ്മോടൊപ്പം അസ്തമിക്കുമെന്നും
ഓർക്കാൻ തുടങ്ങുമ്പോൾ മാത്രമാണ്
നഷ്ടപെടുത്തിയ ജീവിതത്തിന്റെ 
വില ചെറുതായെങ്കിലും നമ്മൾ ഓർക്കാൻ തുടങ്ങുക..
പുറകിലും മുന്പിലും ചുറ്റിലുമായി
പറന്നു കിടക്കുന്ന
കോടാനുകോടി ജീവജാലങ്ങൾക്കിടയിൽ
ഞാൻ എന്ന കീടം എത്ര നിസ്സാരനാണ്‌
എന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോഴേ
നമ്മുടെ പ്രശ്നം നമ്മുടേത്‌ മാത്രമാണെനും
അത് പരിഹരിക്കാൻ തനിക്കല്ലാതെ
ആര്ക്കും കഴിയില്ല എന്നും നമുക്ക് ബോധ്യമാവുക...
അവിടെ വച്ചാണ് പരിഭവങ്ങളുടെയും പകയുടെയും
ഭാന്ധം നമുക്ക് വലിച്ചെറിയാൻ കഴിയുക..
അന്നുമുതൽ മാത്രമേ നമ്മൾ ജീവിച്ചു തുടങ്ങൂ...
എം ജി മല്ലിക
..
തമ്മിൽ തല്ലി ചാവാൻ
ആലോചിക്കുമ്പോൾ ഒരു നിമിഷം
നിങ്ങള്ക്ക് ഭക്ഷണം
ഒരുക്കാൻ വിയർപ്പൊഴുക്കിയ
കർഷകനെ ഓര്ക്കുക...
വായു മലിനമാവാതിരിക്കാൻ
തണലേകി നമ്മളിൽ കുളിര്മ പകരാൻ ശ്രമിക്കുന്ന
മരങ്ങളെ ഓര്ക്കുക..
നിങ്ങള്ക്ക് പഠിക്കാൻ കോടിക്കണക്കിനു
രൂപ ച്ലവഴിക്കുന്ന സര്ക്കാരിന്റെ പണം
നമ്മുടെ ഇടയിൽ നമ്മൾ പുശ്ചിച്ചു തള്ളുന്ന
ഭിക്ഷക്കരന്റെയും കൂടി നികുതി പണമാനെനു കാണുക...
നമ്മൾ ഇന്ന് ഉപയോഗിക്കുന്ന വസ്തുക്കള നിർമ്മിച്ച
മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ
സകല മനുഷ്യരുടെ മുഖം ഒര്ക്കാൻ ശ്രമിക്കുക.
..അവരാണ് നിങ്ങളുടെ യഥാര്ത അവകാശികൾ..
.അവര്ക്ക് നിങ്ങൾ നല്കുന്ന പ്രതിഫലം
കലാപവും അസമാധാനവും
അകാതിരിക്കലനാണ് നമുടെ കടമ
എന്ന് മനസ്സിലോര്ക്കുക...
എല്ലാ പോർ വിളികൾക്കും
ശേഷം ഒരിത്തിരി
നേരം വിശ്രമിക്കുമ്പോൾ
അർത്ഥമില്ലാത്ത
പുലംബലുകൾ പോലെ
ജീവിതം
നമ്മെ നോക്കി
പല്ലിളിക്കും
എന്തിനെന്നോ
ഏതിനെന്നോ
അറിയാതെ
നാം കൊന്നു തീർത്ത
സമയങ്ങൾ
നമ്മെ നോക്കി
കൊഞ്ഞനം കുത്തും...
ഇനി എങ്കിലും
ഒരിത്തിരി
ശാന്തി പടർത്താൻ
അന്ന് നമ്മൾ
കൊതിചേക്കും...
നമ്മടെ കരതലം
തട്ടി മാറ്റി
ഇന്നലകൾ
നമ്മെ
അശാന്തിയുദെ
പർവതങ്ങളിൽ
മേയാൻ വിടും...
വെളിച്ചം തരാൻ
ഒരു സൂര്യ കിരണവും
ഉണ്ടായില്ലെന്നും
വരാം...
പക്ഷെ
നമ്മുടെ ഉള്ളിലെ
വെളിച്ചത്തെ
തിരിച്ചറിയാൻ
അന്നെങ്കിലും
നമുക്ക്
കഴിഞ്ഞാൽ
നാം അവിടെ നിന്നും
പ്രകാശ ലോകത്തേക്ക്
പറന്നുയരും
അവിടെ ...
വേദനകളില്ലാത്ത...
സ്പർദയില്ലാത...
കുശുംബൊ
കുന്നായ്മയൊ
തൊട്ടു തീണ്ടാതെ
സുന്ദരമായ
മനസുകൾ
പാറി നടക്കുന്നത്
നമ്മൾ കാണും....
അവിടെ നമ്മൾ ജീവിക്കാൻ
തുടങ്ങും...
എം ജി മല്ലിക
എന്റെ കാഴ്ചകൾ എന്റെ ചിന്തകളുടെ
പ്രതിഫലനമാണ്....
അത് കൊണ്ടാവാം
രണ്ടു പേര് ചേർന്ന് ചുംബിക്കുമ്പോൾ
അവരുടെ സ്വകാര്യതക്കപ്പുരം
അത് എന്നെ ബാധിക്കാത്തതും
മറ്റുള്ളവരെ അത് ആലോസര പെടുതുന്നതും
കടൽ തീരത്ത് കെട്ടി പിടിച്ചു
ലൈംഗീക കേളിയിലെർപ്പെടുന്ന
പുരുഷനും സ്ത്രീയും അവരായി മാറുമ്പോൾ
അത് കാണാതിരിക്കാനും
അവരുടെ സ്വകാര്യതയെ മാനിക്കാനും നമുക്ക്
കഴിയാത്തത്
അടഞ്ഞ മുറിയിൽ പോലും നമ്മൾ കാണിക്കുന്ന
കാപട്യത്തിന്റെ
മറ്റൊരു വശമായി എനിക്ക് തോന്നുന്നു...
ലൈംഗീകത ഒരു ചരക്കായി
മാറ്റ പെടുമ്പോൾ
അതിന്റെ ചൊദനവും പ്രദനവും
കമ്പോളത്തിന്റെ
താല്പര്യങ്ങലാവും...
അത് തന്നെയാണ്
എല്ലാ സദാചാര
പ്രവർത്തനങ്ങളിലും
മാധ്യമങ്ങൾ
വളരെ ഏറെ താല്പര്യം കാണിക്കുന്നത്...
മനസ്സ് തുറന്നൊന്നു
സത്യസന്ധമായി
കാണാൻ
ശ്രമിച്ചാൽ
നാം തകർക്കുക നമ്മുടെ
ചിന്തകളെ ആകും..
നമ്മുടെ നിയന്ത്രനതിലോതുങ്ങാത്ത
പ്രകൃതി വരുത്തുന്ന വിന...
വെളിച്ചത്തിന്റെ മാസ്മര ശക്തിയിൽ
ഇയ്യാം പാറ്റകളെ പോലെ
ചിറകടിച്ചു പറന്നു
കരിഞ്ഞു മരിച്ച
മഴപാറ്റകളെ നോക്കി
അവൾ ചോദിച്ചു...
ചിറകുകൾ കരിഞ്ഞു താഴെ വീണു പിടയുന്ന
ഈ കുഞ്ഞു ജീവിയുടെ
ചിറകുകൾ ആരാണോ കത്തിച്ചത്
അതാണോ പ്രണയം..?
നിന്റെ ചൂടിൽ ഉരുകി തീരാൻ
കൊതിക്കുമ്പോഴും
നീ എന്ന ഉണ്മയെ
നിരാകരിക്കുന്ന
എന്റെ ആത്മാവിൽ പറ്റി പിടിച്ച
കറകളെ
ഞാൻ പേടിക്കുന്നു...
അതിരുകളില്ലാത്ത ആകാശത്തിന്റെ
മാനങ്ങളിലേക്ക്
ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന
എന്നെ മണ്ണിലെ പുഴുവാക്കി മാറ്റുന്ന
ഈ ലോകത്തിന്റെ
പരു പരുത്ത യാഥാര്ത്യം ആണോ
എന്റെ പ്രണയത്തെ കൊന്നത്..
കറുത്ത മൂട് പടമണിഞ്ഞു
എന്റെ കൂടെ സാദാ സഞ്ചരിക്കുന്ന
എന്റെ കൂട്ടുകാരാ
നിനക്കറിയില്ലേ
നിന്നിൽ അലിഞ്ഞു ചേരാൻ
കൊതിക്കുമ്പോഴും
എന്നെ പിടിച്ചു നിരത്തിയത്
ഈ പൂക്കളും കാറ്റും
നിലാവും പരന്ന
ഈ സ്വര്ഗ്ഗ ഭൂമി ആയിരുന്നു എന്ന്...
എന്നിട്ടും
എന്തിനാണ്
ഞാൻ പ്രണയത്തിന്റെ അർഥം തേടി
ഈ തീഗോളത്തിന്
ചുറ്റും പറക്കുനത്..?
കണ്ണിലൂടെ
കരങ്ങളിലൂടെ
കനിവായി
ഒഴുകിയ
ഈ തെളിനീരിൽ
കാണാൻ ഞാൻ കൊതിച്ച
പുഞ്ചിരിയിൽ
പ്രണയം നിറഞ്ഞു
കവിഞ്ഞൊഴുകി
ഞാൻ അതിലല്ലേ മുങ്ങി മരിച്ചത്..
എന്നും എന്റെ കൂടെ നീ ഉണ്ടാവുമെന്ന
ആ തോന്നലായിരുന്നിലെ
എന്റെ ശക്തി..
അതെ കറുത്ത മുഖം മൂടി അഴിച്ചു വച്ച്
നീ എന്റെ അരികിൽ വരുക
നിന്റെ മുഖം എന്നിലേക്ക്‌
എന്റെ മുഖമായി
പടരുക..
ഞാനും നീയും കടലലകളിൽ
പറ്റി പിടച്ചു
ഈ സുന്ദരമായ
ലോകത്തിന്റെ തൊട്ടിലിൽ
താരാട്ട് കേട്ട് മയങ്ങട്ടെ..
നിന്റെ അലർച്ചയിൽ
ഞാൻ താരാട്ടിന്റെ ഈരടികൾ
കേൾക്കാൻ തുടങ്ങട്ടെ..
ഇടി മുഴക്കങ്ങളിൽ...
കൊടും കാറ്റിൽ
ഭയമില്ലാതെ ....
നിന്റെ കൈകളിൽ
തൂങ്ങി ഒരു ശിശുവിനെ പോലെ ഞാൻ നടക്കും...
എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ...
നിന്നെ ഭയന്നു
ജീവിതത്തിന്റെ സുന്ദരമായ
കാഴ്ചകൾക്ക് മുന്നിൽ
കണ്ണുകൾ കൊട്ടി അടച്ചു
നിന്നിലേക്ക്‌ പാഞ്ഞടുക്കുന്ന എന്റെ
സഹജീവികൾക്ക് മുന്നിൽ
നിന്റെ കരം പിടിച്ചു ഞാൻ നടക്കും
ഭയമില്ലാതെ..
അതെ അന്ന് ഈ ലോകം
എന്റെ മുന്നിൽ ഇത് വരെ
ആരും കേള്ക്കാത്ത സംഗീതവും നൃത്തവും
സുഗന്ധവുമായി നടന്നടുക്കും...
എന്റെ കൂട്ടുകാരാ..
നിന്റെ കരങ്ങളിൽ
മുറുകെ പിടിച്ചു
ഈ കടലലകളിലേക്ക് നടന്നടുക്കും..
അവയുടെ തിരകളിൽ ആലോലമാടി
ആഴക്കടലിന്റെ
അടി ഒഴുക്കുകളിൽ
ആര്ത്തിയോടെ ഞാൻ
ഉമ്മ വച്ച് കൊണ്ടിരിക്കും..
അതെ എന്റെ
ആരും കൊതിക്കാത്ത
കറുത്ത മൂട് പട മണിഞ്ഞ
എന്റെ
ക്രൂരനായ
കൂട്ട് കാരാ...
നിന്നിൽ അലിഞ്ഞു
ഞാൻ ഈ മണ്ണിൽ നിന്നും
മറു കരയിലേക്ക്
നീന്തി അകലും..
ഒടുക്കം
നമ്മൾ പാടിയ
പാട്ടുകൾ
മരണത്തിന്റെ
സംഗീതമായി
ഇവിടെ
പടര്ന്നു കൊണ്ടിരിക്കും
നമുടെ പ്രണയത്തിന്റെ
ചിഹ്നമായി
അവ ആളുകള് മൂളി നടക്കും..
കടലിന്റെ ആഴങ്ങളിൽ നിന്നും
നിന്നോടോതുള്ള എന്റെ
യാത്രയുടെ കഥകൾ
മുക്കുവമാരുടെ
ചെവികളിൽ
കാറ്റായി
മന്ത്രമായി
പടര്ന്നു കയറും...
എന്റെ കറുത്ത മൂട് പടമണിഞ്ഞ കൂട്ടുകാരാ
വരുക നീ നിന്റെ
കരതലം
എന്നിലേക്ക്‌ അടിപ്പിക്കുക..
എന്റെ മുഖം നിന്നിലേക്ക്‌ ഞാൻ
ചേർത്ത് വക്കട്ടെ...
എം ജി മല്ലിക...


നിനക്ക് വേണ്ടി ഞാൻ തീർത്ത
സ്വപ്ന കൂടാരത്തിൽ
മലവെള്ളം ഇരച്ചു കയറി...
രക്ഷയില്ലാതെ
ഞാൻ അവിടെ നിന്നും
ഇറങ്ങി ഓടി....
മലവെള്ളം
ഇറങ്ങി കഴിഞ്ഞപ്പോൾ
നിന്നെയും തേടി
എത്തിയ എനിക്ക്
കാണാൻ കഴിഞ്ഞത്
സ്വപ്നങ്ങളുടെ
കൊഴിഞ്ഞു വീണ
തൂവൽ മാത്രം...
നീ മലവെള്ളതിനോപ്പം
മറ്റെവിടെയോ
ഒഴുകി കരപറ്റി യിരിക്കാം...
അല്ലെങ്കിൽ
നിന്റെ സ്വപ്നങ്ങളിൽ
മറ്റേതോ കുടിലുകൾ
മതിലുകൾ തീർത്തു കാണും
എങ്കിലും
എന്റെ കുടിലിന്റെ
കേടു പാടുകൾ തീർത്തു
ഇപ്പോഴും കാത്തിരിക്കുന്നു...
മറ്റൊരു മലവെള്ളത്തിൽ
കടന്നു വരുന്ന നിന്റെ
പുതിയ സ്വപ്നങ്ങളെ തേടി
എം ജി മല്ലിക
വർഷങ്ങൾക്കു മുൻപ്
രാത്രികൾ വേഗം കടന്നു വരുകയും
പകൽ വൈകി
എത്തുകയും ചെയ്യുമായിരുന്നു
കുന്നിൻ ചെരുവിലെ 
കൽക്കുടിലിൽ..
ഉണർവിന്റെയും ഉറക്കത്തിന്റെയും
ആരും കൊതിക്കുന്ന തണുപ്പിൽ
ശല്യമില്ലാതെ മൂടി പുതച്ചു
കിടക്കാൻ കൊതിക്കാറണ്ടായിരുന്നു...
ചാണകം മെഴുകിയ നിലത്തു
അവിടവിടെ പൊങ്ങി വരുന്നു
ഉറുമ്പ് കൂട്ടങ്ങൾ...
ചുമരിൽ കുഴികളിൽ സ്വൈര വിഹാരം
നടത്തുന്ന മൂട്ടകൾ...
ഇവയൊന്നും അന്ന്
ആ കീറപ്പായയിൽ
സ്വപ്നത്തിൽ
വില്ലന്മാരായി കടന്നു വന്നില്ല...
ഇരുട്ട് മൂടിയ വഴികളിൽ
ഭയത്തിന്റെ കുമിളകൽ
പരന്നൊഴുകിയില്ല....
ഉറക്കം ഗുളികകളായി സിരകളിൽ
കുത്തിവച്ചില്ല...
ദാരിദ്ര്യം നിസ്സഹായതയായി
രാത്രികളിൽ ഉറക്കം കെടുത്തിയില്ല...
പകലിന്റെ തിരക്കുകളിൽ
വിയർക്കാനുള്ള നടതതതിനല്ല
വിയര്പ്പോടുക്കാനുള്ള ഉറക്കത്തിനായിരുന്നു
പ്രാധാന്യം...
തോടരികിലെ ചതുരക്കുളത്തിലെ
തെളിനീർ കലർപ്പരിയാത്ത
സ്നേഹം പോലെ
തലയിലൂടെ
നെഞ്ചിലൂടെ കാലുകളിലൂടെ ഊർന്നു
മണ്ണിലേക്ക്
പടര്ന്നു കയറിയിരുന്നു...
പണക്കണക്കുകളിൽ
നഷ്ടപെടുതാൻ
സമയമില്ലായിരുന്നു....
വായിച്ചു തീർത്ത പുസ്തകങ്ങൾ
ലൈബ്രറികളിലെ ഇരുണ്ട മൂലകളിൽ
ഇരുന്നു
സ്വപ്നങ്ങളുടെ കൊട്ടാരങ്ങൾ
പണിയുമ്പോൾ
വായിക്കനുള്ളവ
പണികളുടെ വേഗത കൂട്ടി...
ഇല്ലാത്ത വിലക്കെണ്ണ
ആവലാതികൾക്കപ്പുറം
അടുപ്പിന്റെ വെട്ടത്തിൽ
ആശ്വാസം തേടി...


ഇടി മുഴക്കങ്ങൾ മിന്നൽ പിണരുകൾ
അകാശത്തു നിന്നും വാരി എരിയുന്ന
വെള്ളത്തുള്ളികൾ....
കുത്തി ഒഴുകി വരുന്ന 
തോട്ടിലേക്ക്
ചാടി വീഴുമ്പോൾ
ഉള്ളിൽ ജീവൻ തുടിച്ചിരുന്നു...
കുളിമുറിയിലെ വരണ്ട
വായുവിൽ
വാട്ട വെള്ളത്തിൽ
വാടി എഴുന്നേൽക്കുമ്പോൾ
മലയിടുക്കുകളിലെ ജീവന്റെ
തുടി പഴമയുടെ ശേഷിപ്പായി
എവിടെയോ ഇക്കിളി പെടുത്തി...
കാറ്റും വെളിച്ചവും
പുഴയും തോടും
ഭയത്തിന്റെ
ചില്ലുകൂട്ടിൽ
അടച്ചു വച്ച്
അടച്ച മുറിയിൽ
കൊട്ടി അടച്ച മനസുമായി
മതിലുകക്കിരുപുരവും
കെട്ടി പുണരുന്ന
ശരീരങ്ങൾ
ഒടുവിൽ
അനങ്ങാത
വിയര്പ്പിന്റെ
ഒടുങ്ങാത്ത
ആർത്തിയുടെ
പുതിയ ഭാഷ്യവുമായി
വാർത്തകളായി
അകത്തളങ്ങളിൽ
ചിതറി തെറിച്ചു...

Friday, October 31, 2014

ശാന്തി

ആരും അനിവാര്യരല്ലാത്ത...
എല്ലാവരും ഒരുപോലെ
സ്വന്തമാകുന്ന
അവസ്ഥയിൽ..
നാം ശാന്തിയുടെ 
തീരങ്ങളിലേക്ക്
നടന്നടുക്കും..
നഷ്ടങ്ങൾ
എന്നൊന്നില്ലെന്നും
നേട്ടങ്ങൾ എന്നതും
ഒരു തോന്നൽ മാത്രമാണ്
എന്നും
നമ്മുടെ മനസ്സ് നമ്മോടു
പറഞ്ഞു തരും...
അന്ന്
കുതിച്ചു പാഞ്ഞു
ചിരിച്ചകലുന്ന
തിരമാല പോലെ
നമ്മുടെ മനസ്സിൽ
ഉത്തരങ്ങളുമായി
ചിന്തകൾ
പറന്നു വരും
അർത്ഥമില്ലാത്ത
പുലംബളുകൾക്ക്
ചെവികൊടുക്കാതെ
കടലിന്റെ
സംഗീതത്തിൽ
ലയിച്ചു ചേർന്ന്
ഒടുവിൽ
നീരാവിയായി
മേഘമായ്
മഴയായ്
മണ്ണിൽ കുളിരായ്
സ്നേഹത്തിന്റെ വിത്തുകൾ
മുളച്ചു പൊങ്ങും
അതുവരെ
ഈ വെയിലിന്റെ ചൂടും
മഞ്ഞിന്റെ തണുപ്പും
നമ്മുടെ ശരീരാതെ
തളര്തികൊണ്ടേ ഇരിക്കും...
എം ജി മല്ലിക

Saturday, October 11, 2014



പരസ്പരം കടിച്ചുകീറാൻ വെമ്പുന്ന
എന്റെ മക്കളുടെ ഹൃദയത്തിൽ
ഒരു മഞ്ഞു തുള്ളിയായ്
പടരാൻ കഴിഞ്ഞെങ്കിൽ...
അവരുടെ ചേതനയിൽ 
അറിവിൻ കണിക
നിരയാനുള്ള ദാഹം
വളർത്താൻ കഴിഞ്ഞെങ്കിൽ...
മയങ്ങി വീഴുന്ന
അവരുടെ യുവത്വത്തിൽ
സ്നേഹത്തിന്റെ കൈയൊപ്പ്‌
പതിക്കാൻ കഴിഞ്ഞെങ്കിൽ
അതാവട്ടെ ഇനിയുള്ള
കാലം എനിക്കായി നീട്ടിയ
എന്റെ ജന്മ നിയോഗം...
എം ജി മല്ലിക

Friday, October 10, 2014

പ്രണയം

പ്രണയത്തിന്റെ അർഥം തേടി
എത്രയോ കാലം അലഞ്ഞിട്ടുണ്ട്...
ആരോടെങ്കിലും ഒരിത്തിരി
പ്രണയം തോന്നാൻ ഒരു
പാട് ആഗ്രഹിചിട്ടുമുണ്ട്..
പക്ഷെ ചത്തുപോയ മോഹങ്ങളുടെ
ഉണങ്ങിയ ഓർമ്മകളുമായി
ശവ പറമ്പ് തേടി അലയുന്ന
ആത്മാക്കളിൽ നിന്നും
മടുപ്പിന്റെ മുഷിഞ്ഞ സ്മരണകൾ
മാത്രമേ പലപ്പോഴും അരികിലെത്താറുള്ളൂ.
ശരീരം തേടി അലയുന്ന
നൈമിഷിക സുഖത്തിന്റെ
പേരായി മാറാറുണ്ട്
പലപ്പോഴും
മനുഷ്യന്റെ ആന്തരിക ചോദനയെ
ഉണര്ത്തുന്ന പ്രണയം എന്ന പദം...
എന്നാൽ അടക്കാനാവാത്ത
സ്വാതന്ത്യ ദാഹത്തിന്റെ
ആരും കൊതിക്കുന്ന
ഓർമ്മയാണ് എനിക്ക് പ്രണയം...
എന്റെ സഹജീവികളോട്...
എന്റെ മണ്ണിനോട്..
എന്റെ മരങ്ങളോട്...
തൊടിയിലെ മരത്തിന്റെ
കൊമ്പുകളിൽ വീഴുന്ന വെട്ടുകൾ
എന്റെ ഹൃദയത്തിലാണ്
പലപ്പോഴും പതിചിട്ടുള്ളത്...
ഓരോ മരത്തിന്റെയും ഉണങ്ങിയ
ഇലകൾ മരിച്ചുപോയ മുത്താച്ചിമാരുടെയും
മുത്തച്ഛൻ മാരുടെയും
അച്ഛന്റെയും ഓർമ്മയായി
എന്നിൽ നിറയുന്നു...
കടന്നു പോകുന്ന
ഓരോ മനുഷ്യന്റെയും
മുഖങ്ങളിലെ വേദന നിറഞ്ഞ
പാടുകൾ എന്നെ കരയിക്കുന്നു...
കണ്ണുകൾ വെറുതെ
നിറഞ്ഞൊഴുകുമ്പോൾ
ഞാൻ എന്നെ അറിയുന്നു...
കെട്ടി പുണരുന്ന മാംസ ദാഹത്തിന്റെ
നൈമിഷിക നിമിഷങ്ങളേക്കാൾ
എന്നിൽ നിറഞ്ഞത്‌
പൊട്ടികരയുന്ന കണ്ണുകളിൽ നിന്നും
ഉയരുന്ന പ്രതീക്ഷയുടെ
നേർത്ത പുഞ്ചിരിയാണ്...
അതാവാം എല്ലാം നഷ്ടപ്പെട്ട്
എന്ന് തോന്നുമ്പോഴും
വേദനിക്കുന്നവനെ
കെട്ടിപ്പുണരാനും
അവന്റെ ആത്മാവിൽ
പ്രതീക്ഷ നിറയ്ക്കാനും
കഴിയുന്ന സ്വാതന്ത്ര്യമായി
ഞാൻ എന്റെ നഷ്ടങ്ങളെ കാണുന്നത്...
എന്നെ വരിഞ്ഞു മുറുക്കിയ
ചങ്ങലകളിൽ നിന്നും രക്ഷപ്പെടാനും
എന്നെ കാത്തിരിക്കുന്ന
കരഞ്ഞു കലങ്ങിയ മനസ്സുകളിലേക്ക്
ശാന്തിയായി പടരാനും എനിക്ക് കഴിയുന്നത്‌...
വർഷങ്ങൾക്കുമുൻപ്
എടുത്തു ചാടിയ ജയിൽ വാസം
എന്നിൽ അവശേഷിപ്പിച്ചത്
ഒരുപാട് വേദനകളുടെ അറിവാണ്...
മനസ്സുകളുടെ വായനക്കാരിയാക്കി
എന്നെ മാറ്റിയ ആ അനുഭവങ്ങളിൽ
നിന്നും സ്വാതന്ത്ര്യ ത്തിന്റെ
നനുത്ത കാറ്റ്
എന്നിലേക്ക്‌ പടരുന്നതിന്റെ
ആശ്വാസം ഞാൻ അനുഭവിക്കുന്നു...
ആത്മ സംഘർഷത്തിന്റെ
നാളുകളിൽ നിന്നും
കരയുടെ സുരക്ഷിതത്വം
ഞാൻ അറിയാൻ തുടങ്ങുന്നു...
അതെ ഇനി ഒരു ചങ്ങലക്കും
എന്നെ തളച്ചിടാൻ കഴിയില്ലെന്ന്
ഞാൻ എന്റെ ആത്മാവിനു
വാക്ക് കൊടുത്തു കഴിഞ്ഞു..
ഇന്ന് ഞാൻ തിരിച്ചറിയുന്നു...
തിരിച്ചറിവാണ് പ്രണയം..
അതാണ്‌ യഥാർത്ഥ സ്വാതന്ത്ര്യം...
എം ജി മല്ലിക

Tuesday, August 26, 2014

ഒരു ചിരി മതി ചിലപ്പോൾ
ജീവിതം തളിരിടാൻ...
ഒരു വാക്കിലോ നോക്കിലോ
ഒരു ജീവൻ പടര്ന്നിടാം...
പറ്റുമെങ്കിൽ നമുക്ക്
ഹൃദയം തുറന്നു ചിരിക്കാം...
നഷ്ടമില്ലാത്ത
ലാഭം മാത്രമുള്ള
ഒരു ചിരി...
അധരങ്ങളിൽ നിന്നും
ഊര്ന്നു വീഴുന്ന
പ്ളാസ്റ്റിക് ചിരികൾക്ക്
പകരം
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
അറിയാതെ പടര്ന്നു കയറുന്ന
അനുഭൂതി പോലെ നമുക്ക്
മനുഷ്യന്റെ
മനസ്സിലൂടെ
സഞ്ചരിക്കാം...
ഒരു തണുപ്പായി...
കുളിരായ്
ഒരു മഞ്ഞു തുള്ളി പോലെ
കളങ്കമില്ലാതെ...
എന്റെ കൂട്ടുകാര്ക്ക്
ഈ രാത്രിയുടെ ശാന്തതയിലെക്കു
പോകുന്നതിനു മുൻപ്
ഒരു നിറഞ്ഞ പുഞ്ചിരി...
എം ജി മല്ലിക

മരുപ്പച്ച



മരുഭൂമിയിലെ മരുപ്പച്ചകളാണ്
സൌഹൃദങ്ങൾ
ചുട്ടു പൊള്ളുന്ന ചൂടിൽ
പ്രതീക്ഷയുടെ
പ്രതീകമായി അവ
നമ്മിൽ
തണുപ്പായി
കടന്നുവരും
അവ കരിഞ്ഞു പോയാൽ
പ്രതീക്ഷ അസ്തമിച്ചു
മരണത്തിന്റെ
മണവും തേടിയുള്ള
യാത്രയാവും  ജീവിതം ...
പക്ഷെ ഏതു മണലാരണ്യത്തിലും
മരുപ്പച്ചകൾ ഉണ്ടാകും
നാം അവയെ തേടുകയാണെങ്കിൽ...
എന്റെ  എല്ലാ മരുപ്പച്ചകൾക്കും
ശുഭദിനാശംസകൾ
എം ജി മല്ലിക

Sunday, August 10, 2014

പകൽ വെളിച്ചത്തിൽ
തപ്പാതെ തടയാതെ
നടക്കുമ്പോൾ
സന്ധ്യ ഇരുട്ടിന്റെ
സന്ദേശവുമായി കടന്നുവരും...
മെല്ലെ മെല്ലെ
ആരും അറിയാതെ
 കണ്ണുകളിൽ ഇരുട്ട് കട്ടികൂടി
ഒടുക്കം ഓര്മ്മയിലെ
ഊടു വഴിയിലൂടെ
കുറെ ദൂരം
വീഴാതെ നടന്നേക്കാം...
വഴി തെറ്റി തടഞ്ഞു വീഴുംപോഴാവും
 പകലിൽ കുറേക്കൂടി
സൂക്ഷിച്ചു വഴി
പഠിക്കാമായിരുന്നു എന്ന് തോന്നുക.
ഇനി വരുന്ന പകലിനെ
 നന്നായി ഉപയോഗിക്കണമെന്നും
 വഴികൾ മനപ്പാ0മാക്കണമെന്നും
കരുതുമ്പോഴും വീണ്ടും പകലിന്റെ
 മനോഹാരിതയിൽ
നാം മയങ്ങി കിടക്കും...
വീണ്ടും ഇരുട്ട് പറക്കും വരെ...

എം ജി മല്ലിക 

Monday, July 28, 2014

ഒരിക്കൽ ഒരു പ്രസംഗ വേദിയിൽ വച്ച്
ഞാനൊരു സന്യാസിയെ പരിചയപ്പെട്ടു....
സ്വാമി ബ്രഹ്മാനന്ദ തീര്ത്ഥപാദർ എന്നാണു
പേരെന്ന് ചൊല്ലി...
ഭാരതീയ ദർശനം എന്നിൽ എന്നും
സ്വാധീനം ചെലുത്തിയതിനാലാവും
അതല്ലെങ്കിൽ ഞാൻ പൊതുവെ മനുഷ്യരെ
സ്നേഹിക്കുന്നത് കൊണ്ടാവാം
ഞാൻ സാമാന്യം ഒരു മനുഷ്യ സഹജമായ
പെരുമാറ്റം രമേശ്‌ എന്ന് പേരുണ്ടായിരുന്ന 
ബ്രഹ്മാനന്ദയോട് കാണിച്ചത്.
പക്ഷെ അദ്ദേഹത്തിന് വേണ്ടിയിരുന്നത്
സ്ത്രീ ശരീരത്തെ ആയിരുന്നു
എന്ന് മനസ്സിലാക്കിയപ്പോഴും
ഞാൻ അയാളെ വെറുത്തില്ല...
കാരണം ഒരു പാട് അനുഭവങ്ങൾ
ഇത്തരത്തിൽ ഉണ്ടാവുകയും
ഇവരോടൊക്കെ പൊറുക്കേണമേ
എന്ന് ചിന്തിക്കാനുമുള്ള
മാനസിക പക്വതയിലേക്ക് ഞാൻ എത്തി
ചെര്ന്നിരുന്നു അപ്പോഴേക്കും....
പക്ഷെ എന്നെ കുടുക്കാൻ
സ്വാമി നടത്തിയ വിദ്യ എന്നെയും
എന്നെ ഞാനകപ്പെട്ട വലയിൽ നിന്നും രക്ഷിക്കാൻ
മനുഷ്യ സഹജമായ തന്തെടം കാണിച്ച
ഒരു വലിയ മനുഷ്യനെയും ചേർത്തുള്ള വൃത്തികെട്ട
പ്രചാരണമായിരുന്നു....
മലയാളിയുടെ വൃത്തി കേട്ട മുഖങ്ങൾ നന്നായി
മനസ്സിലാക്കാൻ ഈ കഴിഞ്ഞ അഞ്ചു മാസങ്ങൾ
എന്നെ സഹായിച്ചു. രക്ഷിക്കാനെന്ന പേരിൽ
എന്റെ കൂട്ട് കാരിയായി കൂടെ കൂടിയ ഒരു
സ്ത്രീയും അവരുടെ അതി വിദഗ്ധമായി
കള്ളം പറയാൻ കഴിവുള്ള കൂട്ടുകാരനും നടത്തുന്ന
കേന്ദ്രത്തിൽ ഞാൻ എത്തി പെട്ടതും
എല്ലാവരാലും ഒറ്റപെടുത്താൻ അവർ നടത്തിയ
ശ്രമങ്ങളും ഒരു കുറ്റാന്വേഷണ നോവൽ
പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു...
ആത്മഹത്യാ മുനമ്പിൽ നിന്നും ജീവിതത്തിന്റെ
പാതയിലേക്ക് എന്നെ തിരിച്ചെത്തിച്ച
എന്റെ സുഹൃത്തിനു
അതിനു കൊടുക്കേണ്ടി വന്ന
വില വളരെ വലുതായിരുന്നു...
ജീവിതത്തിലെ ഈ പ്രതിസന്ധിയിൽ
കുറെ അറിവുകൾ എന്നെ തേടി എത്തി..
..കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം
നന്നായി മനസ്സിലായി ഈ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ...
.ഇനിയും ഞാൻ വരും നിങ്ങളോട്
സത്യങ്ങൾ തുറന്നു പറയാൻ...
സ്ത്രീയെന്നാൽ ശരീരമാനെന്നു കാണുന്ന
ഈ സമൂഹത്തോട് അതല്ലെന്ന് പറയാനും
അവൾ കരുത്തുറ്റ മനസ്സുള്ള വ്യക്തിയാണെന്നും
കാണിക്കാൻ ഞാൻ ഇനിയും എഴുതി കൊണ്ടേ ഇരിക്കും...
സ്തീ ദൈവത്തിന്റെ നികൃഷ്ട ജന്മമാനെനു
പരസ്യമായി എഴുതി തന്റെ വ്യക്തിത്വം
കളഞ്ഞ പുരുഷനും അവനു ലൈക്‌ അടിക്കുന്ന
ഭാര്താക്കന്മാരുമുള്ള ഈ ലോകത്തിൽ
ഇവരൊക്കെ തിരിച്ചറിയും നിങ്ങൾ കാണുന്ന
ഈ ശരീരതിനപ്പുരം സ്നേഹിക്കാനുള്ള മനസ്സും
പ്രവര്തിക്കാനുള്ള കരുതും അതിനുള്ള ആര്ജ്ജവവുമുള്ള
സ്ത്രീക്ക് മധുരമായെ പ്രതികാരം ചെയ്യാനാവൂ എന്ന്..
.നിങ്ങളോട് പൊറൂത്തുകൊണ്ട് ഈ പോരാട്ടം അവൾ
മരണം വരെ നടത്തി കൊണ്ടേ ഇരിക്കും...
നിങ്ങൾ ചെയ്തത് നിങ്ങളുടെ ചെറിയ ശരികളുടെ
ലോകത്തിൽ നിന്നാണെന്നും
ഇനിയെങ്കിലും മരണത്തിലേക്ക് കുതിക്കുന്ന
ഒരാളെ അതിലേക്ക തള്ളി വിടളല്ല
സ്നേഹമെന്നും അവൾ പഠിപ്പിക്കും...

എം ജി മല്ലിക
സന്തോഷങ്ങൾ വാങ്ങി കൂട്ടാൻ 
നഷ്ടപെടുതുന്ന 
സന്തോഷങ്ങളുടെ 
ആകെ തുക 
കൂട്ടിയാൽ 
അതിനെ ജീവിതമെന്ന് 
പറയും....

ഒന്നും ചെയ്യാതിരിക്കലാണ് 
സന്തോഷമെന്ന് 
പഠിപ്പിക്കുന്ന
കമ്പോളതിനരിയാം
നിഷ്ക്രിയമായ
മനസ്സിലെ വിഷ
വിത്തുകൾ വിതക്കാനാവൂ
എന്നും
അങ്ങനെ മാത്രമേ
അവരെ ജീവിത കാലം മുഴുവൻ
പണിയെടുപ്പിച്ച്
ലാഭം കൊയ്യാൻ കഴിയു എന്നും...

ഹൃദയം കൊണ്ട് സ്നേഹിക്കാനും
തലച്ചോറ് കൊണ്ട്
ചിന്തിക്കാനും
എല്ലാവര്ക്കും കഴിയുന്ന
ഒരു കാലം
വരുമെന്ന്
പ്രതീക്ഷിക്കാം....

എം ജി മല്ലിക

Tuesday, July 22, 2014

ഭയമെന്ന ചങ്ങലയിൽ നിന്നും
മോചനം നേടുന്നത് വരെ
സ്വാതന്ത്ര്യം മരീചികയാവും...
ഭയത്തിന്റെ വിത്തുകൾ
വിതക്കപെട്ട മനസ്സുകൾ
സംശയത്തിന്റെ മുളകളുമായി
ഈ വളക്കൂറുള്ള മണ്ണിൽ
എല്ലാ സ്നേഹമരങ്ങളുടെയും
ഇടയിൽ പറിച്ചെറിയാൻ കഴിയാത്തത്ര
ശക്തമായ കളകളായി മുളച്ചു പൊങ്ങും...
നമ്മുടെ പ്രാണവായു പോലും
വലിച്ചെടുത്തു  അവ നമ്മെ
വെറുപ്പിന്റെ
അടിമകളാക്കുന്നു....
നമ്മുടെ സമരം
നമ്മുടെ ഉള്ളിൽ
നിറച്ചു വച്ച ഭയത്തിനും  
അവ നിര്മ്മിച്ച മതിലുകൾക്കും
എതിരെയാവേണ്ടത്
കാലഘട്ടം നമ്മെ എല്പ്പിക്കുന്ന
വെല്ലുവിളിയാണ്...‌
നിർഭയമായ
മനസ്സുകളിലെ
സ്വാതന്ത്ര്യത്തിന്റെ
വിത്തുകൾ  മുളക്കൂ...
ആ മുളകളിലെ
സ്നേഹത്തിന്റെ ഇലകൾ വിരിയൂ
ആ ഇലകളിൽ നാം
ശാന്തിയുടെ മന്ത്രം
വായിക്കും...
എം ജി മല്ലിക 

Monday, July 14, 2014

പെരു മഴയത്ത്
കുന്നിൻ മുകളിൽ കയറി നിന്ന്
ഒരു ജേതാവിനെ പോലെ
 ഞാൻ പാട്ടു പാടും...
ആളുകള് മൂടി  പുതച്ചു കിടക്കുമ്പോൾ
 ഞാൻ എന്റെ സുഹൃത്തായ
 കുന്നുകളോടും  മരങ്ങളോടും
 സംസാരിച്ചു  ഉച്ചത്തിൽ പാട്ടു പാടി
 പ്രകൃതിയാൽ അലിഞ്ഞു ചേരും.
..മഴത്തുള്ളികൾ കവിളിൽ
ഉമ്മ വക്കുമ്പോൾ
ഞാൻ എന്റെ അമ്മയെ ഓര്ക്കും..
എന്നെ ഞാനാക്കിയ
എന്റെ കുട്ടിക്കാലത്തിലെ
മഴ നനഞ്ഞ  പകലുകൾ...
കുസൃതി കാണിക്കുന്ന
കന്നു കുട്ടികൾ..
ചാണകം മണക്കുന്ന പുലർച്ചകൾ...
ഒന്നും നഷ്ട്ട മായിട്ടില്ല എന്നും..
കണ്ണുകളിൽ തിമിരം ബാധിച്ചു
കാഴ്ച മങ്ങിയതാണ് കാരണമെന്നും...
ഞാൻ കുറേശ്ശെ മനസ്സിലാക്കുന്നു...
നമ്മുടെ ലോകം
 നമുക്കല്ലാതെ നിർമ്മിക്കാനാവില്ലെന്നും...
അതിനു ശ്രമിക്കാത്തത്
നമ്മുടെ തെറ്റാണെന്നും
 പതുക്കെ ഞാൻ മനസ്സിലാക്കുന്നു....
ഒരു ശത്രു പോലും ഇല്ലാതെ
ആരോടും പക ഇല്ലാതെ
ഭാരമില്ലാത്ത മനസ്സുമായ്
ഞാൻ ഈ ലോകം വിട്ടു പോകും...
അനാവശ്യമായ പക പോക്കലുകലക്കും...
കുത്ത് വാക്കുകള്ക്കും പകരം...
മനുഷ്യന്റെ സുന്ദരമായ പുഞ്ചിരി
ഈ ലോകത്തിനു സമര്പ്പിച്ചു കൊണ്ട്...

എം ജി മല്ലിക 

Sunday, July 6, 2014

കുത്തൊഴുക്കിൽ
ഒഴുകി പോകാതിരിക്കാൻ
എവിടെയൊക്കെയോ
കയറി പിടിച്ചു...
പല വള്ളികളും
ഒടുവിൽ വായ പിളര്ത്തി
കടിക്കാൻ ഓടി
അടുത്തപ്പോഴും
പാറക്കെട്ടിൽ തട്ടി
തല പിളര്ന്നു ചോര 
വാർന്നപ്പോഴും
ഉള്ളിലുണ്ടായിരുന്നു അഗ്നി..
പ്രതീക്ഷയുടെ പ്രകാശം
ഉള്ളിലൂടെ തലച്ചോറിലേക്
പടര്ന്നു പിടിച്ചപ്പോൾ
ഒഴുക്കിനെ പ്രതിരോധിക്കാൻ
കഴിയുന്ന ഊർജജം
സിരകളിൽ പടര്ന്നു കയറിയിരുന്നു....
ഒരു ശക്തിക്കും
തകർക്കാനാകാത്ത
ആത്മ ബലത്തിൽ
ഈ നദി ഞാൻ നീന്തി കടക്കും..
ഒടുവിൽ ഒരു ജേതാവിനെ പോലെ വരും..
അന്ന് നിങ്ങൾ എന്നെ
വർഷങ്ങൾ കാത്തിരിക്കും...
ഒരു നോക്ക് കാണാൻ...

എം ജി മല്ലിക

Wednesday, June 4, 2014

നിനവുകൾ

നിനവുകൾ .....

ചിതറി തെറിച്ചു
കൊണ്ടൊരു നിമിഷത്തിന്റെ
ജീവിതം പോലും
മധുരിതമാക്കുമീ
നീര്ക്കുമിളക്കുള്ള
ശാന്തതയെങ്കിലും
കലുഷിതമാകുമെൻ
മനതാരിലിത്തിരി
പകരേണമേന്നെ
നിനയ്ക്കുന്നു ഞാനെന്നും .....

ചുടല പറമ്പിലെക്കടിവച്ചു നീങ്ങുമീ
വ്യർത്ഥമോഹങ്ങൾ
പടുത്ത നിഴലുകൾ
ഹൃദയത്തിൻ ഭിത്തിയിൽ
വിരിയിച്ച ചിന്തകൾ
കോപാഗ്നിയായി ജ്വലിച്ചു
പരസ്പരം കലഹിച്ചു
മണ്ണിലെ ഹരിത നാളങ്ങളിൽ
അഗ്നി വർഷിച്ചു
ശാന്തി തൻ ഓർമ്മകൾ
പോലുമശാന്തിയായ്
മാറ്റി മറിയ്ക്കുമീ
നാടക വേദിയിൽ
ഒരു നെടു വീർപ്പിന്റെ
ശാന്തതയെങ്കിലും
തളരുമീ ഉടലിനെ
തഴുകെണമെന്നു
നിനയ്ക്കുന്നു ഞാനെന്നും...

ആരോ വിരൽ തൊട്ടുണർത്തിയ
പൂവിനെ മോഹ വലയത്തിലാക്കി
തനിയ്ക്കായി വേലികൾ കെട്ടി പടുക്കും
മനുഷ്യന്റെ സ്വാർത്ഥ
കർമ്മങ്ങൾക്ക് സാക്ഷിയായീടവേ
കത്തികരിഞ്ഞ ചിറകുമായ് പക്ഷികൾ
കാലത്തിൻ സങ്കല്പ്പ ലോകത്തിൽ
ഉണരാത്ത കണ്ണുമായ്
ആഹ്ലാദ ചിത്തരായ്
വിണ്ണിന്റെ സ്വാന്തന
വർണ്ണ മോഹങ്ങളിൽ
തേടി അലയുമീ
ശാന്തത എന്നിലും
നിറയേണമെന്നെ
നിനക്കുന്നു ഞാനെന്നും..

അഴലിന്നഗാധമാം
വാരിധി തന്നിലായുയരുമോരായിരം
തിരമാലക്കുള്ളിലായ്
ഉയരുന്ന തേങ്ങലിൻ
ഒടുവിലായ് പടരുമീ
അര നിമിഷത്തിന്റെ
ശാന്തതയെങ്കിലും
നിറയെനമെന്നെ
നിനക്കുന്നു ഞാനെന്നും...

ഓർമ്മകൽക്കപ്പുറത്തേതോ
കിനാവിലായ് അലിഞ്ഞകലുന്നതാം
ജന്മങ്ങൾ തന്നുടെ
അവസാന ശ്വാസത്തിലലിയും
നെടു വീര്പ്പിലുയരുന്ന ശാന്തത
തകരുമെൻ ഹൃദയത്തിൽ
നിരയെണമെന്നെ
നിനക്കുന്നു ഞാനെന്നും...

കാഴ്ച മറക്കുമീ
വേഴ്ചയുടെ
നാളുകളിൽ
ആർത്തിരമ്പീടും
കലര്പ്പുള്ള
പൈതൃകം
വേനലിൻ മഴകൊണ്ട്‌
നീരാവിയായ്
പടര്ന്നു പരിശുദ്ധി നേടി
പുതു മണ്ണിലേക്ക് നിപതിക്കും
നേരമീ ഉയരുന്ന മണ്ണിന്റെ ചുടു ശ്വാസ
ഗന്ധതിൻ ശാന്തത എങ്കിലും
നിറയേണമെന്നെ
നിനക്കുന്നു ഞാനെന്നും...

എം ജി മല്ലിക

Thursday, May 29, 2014

ചിന്ത

സ്വതന്ത്രമായ ചിന്തകൾക്ക്
 മേൽക്കൂര പണിയുന്നവർ
 അറിയുന്നില്ല
മേൽക്കൂരകളില്ലാത്ത ലോകത്തേക്ക്
 ചിന്തകൾ കൂട് മാറുമെന്നു...
ചിന്തകൾക്ക് അതിർത്തി പണിയാൻ
കഴിയുമെന്നു കരുതുന്നവർ
മൂഡ സ്വർഗ്ഗത്തിലെ രാജാക്കന്മാർ...

 എം ജി മല്ലിക 

Tuesday, May 27, 2014

വേനലിൻ ചൂടിലും
പുകയും പകയിലും
അടിതെറ്റി വീഴാതെ
മറുവാക്ക് പറയാതെ
മൌനിയായ് നിന്നത്...
ഉള്ളിലോരിത്തിരി
ഇന്ധനം  പടരുവാൻ...
തലപൊക്കി നില്ക്കുവാൻ...
കരുണ കുരുത്ത കരുത്തുമായ്
കറ പുരളാത്ത കരവുമായ്
മലിനമാകാത്തൊരു മനവുമായ്‌
മണ്ണിൽ പുതിയൊരു
മുളയായ് മാറുവാൻ...
വരുമൊരു പുതുമഴക്കൊപ്പം
ഇടിമുഴക്കം പോലെ
മിന്നലിൻ ചൂടിലോരർദ്രതയാകുവാൻ...

എം ജി മല്ലിക...

Monday, January 27, 2014

ഉഷ്ണം


മഴയിൽ
കുതിർന്നു നിൽക്കുമ്പോഴും
ഉള്ളിൽ തിളക്കുന്നുണ്ടാവും
അഗ്നി...
ഒരു പഴുതിലൂടെ
പുറത്തേക്കു
പൊട്ടി ഒലിക്കാൻ
കൊതിക്കുന്നുണ്ടാവും പാവം..
പുറത്തെ മഴക്കാവുമോ...
ഉള്ളിലെ ഉഷ്ണം
തടുക്കാൻ..?
എം ജി മല്ലിക

Monday, January 20, 2014

സ്വാതന്ത്ര്യം


തണുപ്പ് കാലത്തിലെ
നനുത്ത പ്രഭാതത്തിൽ...
ഉഷ്ണ കാലത്തിന്റെ
വരണ്ട സന്ധ്യയിൽ
മഴക്കാലത്തെ കറുത്ത
പകലുകളിൽ ...
നിന്റെ മുറ്റത്തും
പരിസരങ്ങളിലും
ഞാൻ പാറി നടന്നിരുന്നു...
മനോഹരമായ
എന്റെ തൂവൽ
നിന്റെ ചാരത്തു
പാറി വീണിരിക്കാം...
നീ അതിന്റെ മിനുപ്പിൽ
നിർവൃതി കൊണ്ടിരിക്കാം...
തൂവലുകളുടെ മിനുസത്തെ
വാനോളം പുകഴ്ത്തിയപ്പോൾ
ഞാൻ നാണിച്ചു തലതാഴ്തിയിരിക്കാം..
പക്ഷെ...
എന്റെ മനസ്സില് തെളിഞ്ഞത്
നീ നിര്മ്മിച്ച
കൊട്ടാരത്തിന്റെ
സൗന്ദര്യമായിരുന്നില്ല
സ്വതന്ത്രയായ എനിക്ക്
നിന്നോടോതു ഇത്തിരി നേരം
ചേർന്ന് നിൽക്കാമെന്ന
വ്യാമോഹമായിരുന്നു...
പ്രണയത്തിന്റെ നിർവൃതി
ആകാശം മുട്ടുന്ന
സ്വാതന്ത്ര്യ ദാഹത്തിന്റെ
അലയൊലിയാനെന്നു
നിന്നെ ഞാനെങ്ങനെ
മനസ്സിലാക്കിക്കും..
ബന്ധങ്ങൾ കൂടുകളിളല്ല
അനന്തമായ
അകാശത്താണ്
ഉയര്ന്നു പൊങ്ങുക എന്ന്
ഞാനെങ്ങനെയാണ്
നിന്നെ ബോധ്യപെടുത്തുക...
തൂവലുകളുടെ
മിനുപ്പും
സംഗീതത്തിന്റെ
മധുരവും
സ്വാതതന്ത്ര്യത്തിന്റെ
സൃഷ്ടിയാണെന്ന്
നീ തിരിച്ചറിയുമ്പോഴേക്കും
തിരികെ വരാൻ കഴിയാത്ത
ദൂരത്തോളം ഞാൻ
അകന്നു പോയിട്ടുണ്ടാകും
എം ജി മല്ലിക

Sunday, January 19, 2014

ലോകത്തിന്റെ മനസ്സിനെ 
ഇരുട്ടിന്റെ രാക്ഷസൻ
കീഴടക്കിയിരിക്കുന്നു..
എവിടെ നോക്കുമ്പോഴും
ഇരുട്ട് മാത്രം...
സൂര്യൻ കത്തി ജ്വലിച്ചു
നില്ക്കുമ്പോഴും
നാം ഇരുട്ടിനെ കുറിച്ച് മാത്രം
ചിന്തിച്ചു
സൂര്യനെന്ന സത്യത്തെ
നിരാകരിക്കുന്നു..
വെളിച്ചമില്ലെന്ന
നിഗമനത്തിൽ
ഇരുട്ടിനെ ഇരുട്ടുകൊണ്ടടക്കാൻ
തന്ത്രങ്ങൾ മിനയുന്നു...
സത്യത്തിൽ
നമ്മുടെ ചിന്തയിൽ
ഇത്തിരിയെങ്കിലും വെളിച്ചം
ഉണ്ടായിരുന്നെങ്കിൽ
എത്ര സുന്ദരമാകുമായിരുന്നു
ഈ ലോകം...

എം ജി മല്ലിക


Friday, January 17, 2014

മുറിവ്


തെളിനീരുപോലെ
മനസ്സുള്ള ചിലരുണ്ട്
കലങ്കമില്ലാതവർ ...
പക്ഷെ...
കുപ്പിച്ചില്ലുകൾ
തുളച്ചു കയറുമ്പോഴുള്ള
വേദന
തെളിനീരിലും
കലക്ക വെള്ളത്തിലും
ഒരുപോലെയാണ്...
കലക്കവെള്ളത്തിൽ
 നാം പ്രതീക്ഷിക്കും
മറ്റേതു അപ്രതീക്ഷിതമാകും...
അതിനാൽ കൂടുതൽ
ആഴതിലാവും മുറിവ്...

എം ജി മല്ലിക

പുല്ലിനുള്ളിൽ കുടുങ്ങി പോയ പുഴുവിനെ പോലാണ് പലപ്പോഴും കുടുംബമെന്ന സ്ഥാപനത്തിൽ പെട്ട മനുഷ്യന്റെ അവസ്ഥ...അവന്റെ/അവളുടെ വിഫലമായ പിടച്ചിൽ ആരും കാണില്ല...എന്നും എത്രയോ പ്രാണികൾ കുടുംബമെന്ന  സസ്യബുക്കിന്റെ  കടിയേറ്റു പിടഞ്ഞു മരിക്കുന്നു...ഒരു സഹതാപം പോലും ആരും കാണിക്കാറില്ല...ആ മരണം ആരും അറിയുന്നു പോലും ഇല്ല... എന്നാൽ ഓടി രക്ഷപെടാൻ പഴുതുകളേറെ ഉള്ള അക്രമത്തെ, ഒരു സിംഹത്തിന്റെ മുന്നിലോടുന്ന മാനിനെ നാം സഹതാപത്തോടെ നോക്കും..രക്ഷിക്കാൻ നമ്മളൊക്കെ കൊതിക്കും...സിംഹം അവന്റെ ഭക്ഷണത്തിന്  വേണ്ടിയാണ് കൊല്ലാൻ ഓടുന്നതെന്നും..പുല്ലു തിന്നുന്ന ജീവികൾ  കൊന്നൊടുക്കുന്ന ജീവനേക്കാൾ ഒട്ടും കൂടുതലല്ല മാംസ ബുക്കുകളുടെ കൊല എന്നും നമുക്ക്  മനസ്സിലാവില്ല..എപ്പോഴെങ്കിലും നമ്മളും ആ നിസ്സഹായമായ അവസ്ഥയിൽ ചവച്ചരക്കപെടുന്നത് വരെ....
എം ജി മല്ലിക

Thursday, January 16, 2014

കാത്തിരിപ്പ്..

കാത്തിരിപ്പ്..

പുൽകൊടി തുമ്പിലെ
നീർതുള്ളിയാകുവാനെന്നും
കൊതിക്കുകയായിരുന്നു..
നിൻ കര സ്പർശം
തിരഞ്ഞു ഞാനെത്രയോ
കാലമായ് കേഴുകയായിരുന്നു...
മഞ്ഞു നിറയുന്ന രാത്രിയിൽ
ഞാനെന്റെ സ്വപ്നത്തിൻ തേരിൽ
പറന്നു പൊങ്ങി...
ചക്രവാളത്തിന്റെ
സീമകൾ ലംഘിച്ചു
നിന്നുടെ ചാരത്തിരുന്നിരുന്നു..
കാണാതെ  പോയ നിൻ
സ്വപ്നത്തിലെന്നുടെ
വേദന ചിത്രം വരച്ചിരുന്നു...
കേൾക്കാതെ പോയ നിൻ
ശ്വാസ ഗതിയിലെൻ
ജീവൻ പിടക്കുകയായിരുന്നു...
നല്കാതെ പോയ നിൻ
ചുംബന മെന്നുടെ
വ്യാമൊഹമാണെന്നറിഞ്ഞിരുന്നു...
എങ്കിലും എന്നുടെ 
സങ്കലപ്പലോകത്തിലാരെയോ
തേടി ഞാൻ കാത്തിരുന്നു...
എം ജി മല്ലിക

Saturday, January 4, 2014

കാല വര്ഷം

കാല വര്ഷം

കാലം തെറ്റി വന്ന
കാലവര്ഷമേ...
എന്നിൽ....
ജീവകണങ്ങൾ
മരിക്കുന്നതിൻ  മുൻപേ...
സ്നേഹത്തിൻ ലതകൾ
കൊഴിയുന്നതിൻ മുൻപേ...
നേരിന്റെ  ചിത്രങ്ങൾ
മായുന്നതിൻ മുൻപ്...
ഓർമ്മയിൽ
മാറാല കേട്ടുന്നതിൻ 
മുൻപ്...
അധരത്തിൻ മധുരം
മറക്കുന്നതിൻ മുൻപ്
കൈകളിൽ ചലനം
നിലക്കുന്നതിൻ  മുൻപ്..
ആർത്തലചെന്നിൽ
പടരുക...
എം ജി മല്ലിക

ഫേസ് ബുക്ക്‌ ചർച്ചകൾ..തുടര്ച്ച

പ്രണയിക്കാൻ ഒരു പാട് പേര് റെഡി ആണത്രേ...പക്ഷെ എന്റെ മനസ്സിന് തോന്നണ്ടേ...? സത്യത്തിൽ എന്താണീ പ്രണയം...? എനിക്ക് ഒരു പാട് പേരോട് ഒരേ സമയം ഇഷ്ടം തോന്നിയിട്ടുണ്ട്..അതൊക്കെ പ്രണയമാണോ..? എനിക്കറിയില്ല.സത്യത്തിൽ അത്തരം വികാരമോക്കെ തോന്നി തുടങ്ങിയത് കല്യാണം കഴിഞ്ഞു കുറെ കാലത്തെ വരണ്ട ജീവിതത്തിനു ശേഷമാണെന്ന് തോന്നുന്നു...ആരൊക്കെയോ ഉണ്ടെന്ന തോന്നൽ..അതിനെ അങ്ങനെ പറയാമോ? പലപ്പോഴും ഒരാളോട് കൂടുതൽ അടുത്താൽ പിന്നെ അവർ നമ്മുടെ കയ്യും കാലും കെട്ടിയിട്ടു ഭരിക്കാൻ തുടങ്ങും..പിന്നെ എങ്ങനെയെങ്കിലും ആ കെട്ടൊന്നു അഴിക്കണം എന്ന് തോന്നും...പിന്നെ പരാതിയായി പരിഭവമായി...ഉള്ള സമാധാനവും പോവും. സത്യത്തിൽ മനുഷ്യൻ എന്തിനാണ് ജീവിക്കുന്നത് എന്ന് പോലും തോന്നിയിട്ടുണ്ട്...
നമ്മളെ തിരിച്ചറിയാത്ത അന്ഗീകരിക്കാത്ത ഒരാളെ പ്രണയിക്കാൻ കഴിയുമോ? അവർ എത്രമാത്രം നമുക്ക് പ്രിയ്പെട്ടവരായാലും? പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ ഒക്കെ ജീവിതം ഏതൊക്കെയോ വഴക്കമില്ലാത ചിന്തകളാൽ വരിഞ്ഞു മുറുക്കി വച്ചതുകൊണ്ടാണ് ഇത്രയും പ്രശ്നം ഉണ്ടാകുന്നത് എന്ന്. മക്കളെ മനസ്സിലാകാതെ അവരെ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്ന രക്ഷ കർത്താക്കൾ...ഭാര്യയെ ചോല്പടിയിലോതുക്കാൻ ശ്രമിക്കുന്ന ഭാര്താക്കാൻ മാർ...ഭർത്താവിനെ തന്റെ സ്വകാര്യ സ്വത്തായി കാണുന്ന ഭാര്യമാർ...അവസാനം ആർക്കും സന്തൊഷമില്ലാത ജീവിതം...എന്തിനാണ് ഈ കടും പിടുത്തം എന്ന് മനസിലായില്ല ഇത് വരെ... ആരെങ്കിലും നമ്മളെ കെട്ടിയിട്ടു വളർത്താൻ നോക്കിയാൽ ആ കെട്ടിനുള്ളിൽ ഒതുങ്ങുമോ നമ്മുടെ മനസ്..എനിക്ക് തോന്നുന്നില്ല..പിന്നെ കള്ളങ്ങളിൽ ജീവിക്കുന്നവർ...അതല്ലെങ്കിൽ ഭയതിനാൽ തങ്ങളുടെ എല്ലാ വിചാരങ്ങളെയും മനസ്സിനെയും അടിച്ചമാര്തി നായായി ജീവിക്കണം..അതിനെക്കാൾ നല്ലത് മരണമല്ലേ...
മല്ലിക എം ജി


  • branthamaaya manasinu snehathinte changalakalillayirunnenkil..... snehamillatha swathantryam nallathano?
  • Vinod Kumar Ramanthali മല്ലിക പറഞ്ഞ ഈ വികാരം ആത്മബോധമുള്ള മനുഷ്യർക്ക്‌ ബാധകമാണ് . ഈ സാമൂഹിക വ്യവസ്ഥ മാറ്റാതെ എങ്ങിനെയാ ?
  • Muralidharan MC ഇങ്ങനെ ചിന്തിക്കുന്ന ഒരാൾ ഉണ്ടന്നറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം
  • Farhathulla Erickkil മരിച്ചുകളയല്ലെ ടീച്ചറെ
  • Mallika Mg സ്നേഹം ചങ്ങലയല്ല...നമ്മെ സ്വതന്തമാക്കുന്ന ആശ്വാസമാകണം
  • Russel Raj I agree with your statements.Jeevitham palarckum palareethiyilaanu.palarum aagrahangal moodivechu jeevichu theerckunnu.
  • Shamith Kc Kannur .ഭാര്യയെ ചോല്പടിയിലോതുക്കാൻ ശ്രമിക്കുന്ന ഭാര്താക്കാൻ മാർ...ഭർത്താവിനെ തന്റെ സ്വകാര്യ സ്വത്തായി കാണുന്ന ഭാര്യമാർ...അവസാനം ആർക്കും സന്തൊഷമില്ലാത ജീവിതം...എന്തിനാണ് ഈ കടും പിടുത്തം എന്ന് മനസിലായില്ല ഇത് വരെ... ആരെങ്കിലും നമ്മളെ കെട്ടിയിട്ടു വളർത്താൻ നോക്കിയാൽ ആ കെട്ടിനുള്ളിൽ ഒതുങ്ങുമോ നമ്മുടെ മനസ്..എനിക്ക് തോന്നുന്നില്ല..പിന്നെ കള്ളങ്ങളിൽ ജീവിക്കുന്നവർ...അതല്ലെങ്കിൽ ഭയതിനാൽ തങ്ങളുടെ എല്ലാ വിചാരങ്ങളെയും മനസ്സിനെയും അടിച്ചമാര്തി നായായി ജീവിക്കണം..അതിനെക്കാൾ നല്ലത് മരണമല്ലേ...
  • Mallika Mg സ്നേഹം തിരിച്ചരിയലാവനം...ഒരാളുടെ കഴിവിനെയും വ്യക്തിത്വത്തെയും അന്ഗീകരിക്കാതെ ഒരിക്കലും സ്നേഹമുണ്ട് എന്ന് പറയാൻ കഴിയില്ല...ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ...
     
     

    • Pravi Nair Maranam avasaanamillatha sthyathil oduvil vannethunna nithyasanjeevanam..pranayam...pranayam= mangatholi..thengakkula...vachittu podee (not abt u) oru punnaakkum ariyaathe pranayikkaan irangiyirikkunnu...
    • Anuraj Pc neelakashathinte parappalla.. koottile kunjinte vishappanu thallapakshiye parakkan preripikkunnath..
    • Kc Premkumar Santhamaya jeevitham..athu mikkappozhum chila nadappu reethikale nammalappade ulkollukayo, adjust cheyyukayo cheyyumbol aanu undaakunnathu..
    • Mallika Mg അതെ മനസ്സിന്റെ ഉള്ളിലെ ദാഹം..അറിയാനുള്ള ആഗ്രഹം...തന്നെ തിരിച്ചരിയുന്നവർക്ക് ഒരിക്കലും തന്റെ ഉള്ളിലെ ദാഹത്തെ മറക്കാൻ കഴിയില്ല..തന്റെ കൂട്ടിലെ കുട്ടിയെ ദാഹിച്ചു മരിക്കാൻ വിടാൻ ഒക്കില്ല..പുറത്തെ മായ ലോകമല്ല ഒരാളെ സ്വതത്ര ദാഹിയാക്കുന്നത് അകത്തെ വിങ്ങലാണ്...
    • Vineeth Narayanan Ningal aaloru puli thanne???
    • Anuraj Pc skooted..
    • Bhaskaran Alankar Entha teecher ezhuthi padikkan pranayam thanne veno?
    • Anil Alexander I accept...but helpless...
    • Shamith Kc Kannur പുറത്തെ മായ ലോകമല്ല ഒരാളെ സ്വതത്ര ദാഹിയാക്കുന്നത് അകത്തെ വിങ്ങലാണ്... തെറ്റാണ്... തെറ്റിപോയി ഡിയര്‍ മല്ലിക.
    • Madhu Parur മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു ഇണയില്‍ മാത്രം ഒതുങ്ങുന്ന ജീവിയല്ല.. ആദിമ മനുഷ്യവശങ്ങളില്‍ ഇണകള്‍ക്കുവേണ്ടിയുള്ള രക്തരൂക്ഷിതങ്ങളായ കലഹങ്ങള്‍ ഇന്ന് രൂപാന്തരം വന്ന് പുതിയ കൌശലങ്ങളിലൂടെ തുടരുന്നു...പ്രണയമൊക്കെ തലച്ചോറിലെ ഡോപമീന്റെ ചില കളികല്‍ മാത്രം....കൂടിയാല്‍ 3 വര്‍ഷം ...അതിനുശേഷം സഹനവും അടിച്ചമര്‍ത്തലും മാത്രമാണ് മിക്കവരിലും....പക്ഷേ ഇതിനപവാദമില്ലതില്ല...


  • Ajith Narikkuni അത് തന്നെയാണ് ഞാനും പറയാതെ പറഞ്ഞത് Mallika Mg.ഒരാളോടുള്ള romantic lv ശാശ്വതമല്ല.എന്നാല്‍ സൗഹൃദം, സ്നേഹം എന്നിവ കൂടുതല്‍ സ്വതന്ത്രവും നിസ്വാര്‍ത്ഥവും വിശാലവുമാണ്
  • Mallika Mg yes ...that is correct...
  • Anuraj Pc cmnts vayikkan nalla rasam.
  • Mallika Mg അജിത്‌ താങ്കൾ പറഞത് ശരിയാണ് എന്ന്...
  • Razak CH Pookad Dkvl Manassum shareeravum prathyekich kannukalum manassum onnine ulkollumpoye pranayam poornamaakoo.... pranayathinte kavaadam kannukalanennu thonunnunnu.....
  • Razak CH Pookad Dkvl Appo mallika madam paranja prashnanghal undavilla ....lifil act cheyyarud .....
  • Mallika Mg ഓരോരുത്തരും ഒരു ആശയമാണ്...ശരി തെറ്റുകളും സുഖവും ദുഖവുമൊക്കെ എനിക്ക് തോന്നുന്നത് ഓരോര്തരുടെ മാനസികാവസ്ഥയുമായി ബന്ധപെട്ടാണ് കിടക്കുന്നത്..അവർ ഉള്ക്കൊള്ളുന്ന മൂല്യ ബോധവുമായി ബന്ധപെട്ടാണ് നില നില്ക്കുന്നത് എന്നാണ്...അതുകൊണ്ട് എട്ടാവും കുറഞ്ഞ ബുന്ധിമുട്ടുണ്ടാവുന്ന ഒരു മൂല്യ ബോധമാവണം സമൂഹം വികസിപ്പിക്കേണ്ടത്..ഓരോ കാലത്തും അവിടെയുള്ള ഭരണ വർഗ്ഗങ്ങൾ അവര്ക്കനുയോജ്യമായ മൂല്യം നിർമ്മിച്ച്‌...ഇപ്പോൾ പക്ഷെ നമുക്കൊന്നും സ്വീകാര്യമല്ലാത്ത ഒരു മൂല്യ ബോധം എങ്ങനെ നമ്മെ ഭരിക്കുന്നു എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്...ആര്ക്കുവേണ്ടി ആണ് ഈ ശരി തെറ്റുകൾ...?...
  • Rajesh Kuniyil Raghavan Pranayam undakunnathanu, undakkunnathalla.Athu ellavarodum thonnukayoumilla.
  • Kuttapu Raneesh Rkp kalliyanam kazhiju varanda jeevithamo?athnna jeevithama madam appol thonnunna vekaramano ethokka
     
     

    • Zakariya Fara Mankavu teacheraa,,,,,,,,nammude samooham pranhayatinum jaadiyum madhavum praayavum okke undenna ippozhum parayunnadu,,,,,,pakshe ende anubhavatil naan parayunu pranhayatinu madhamilla ennu,,,praayamundo ennu teacher parayanham??
    • Mallika Mg എല്ലാവര്ക്കും അങ്ങനെ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല...പക്ഷെ പലരുമായി ഞാൻ വളരെ ക്ലോസെ ആയി സംസാരിച്ചിട്ടുണ്ട്...അങ്ങനെ കിട്ടുന്ന വിവരങ്ങളാണ് എഴുതിയത്...അങ്ങനെ ആയിരുന്നില്ലെങ്കിൽ എല്ലാവരും നല്ല കുടുംബ ജീവിതം നസ്യിക്കുന്നവരായിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണുന്ന അക്രമങ്ങൾ ഒന്നും നടക്കില്ല..ഇത്രയും മദ്യപാനം കൂടില്ല...ആരും കുറ്റക്കാർ എന്നല്ല പറയുന്നത്...പണ്ട് ഉണ്ടായ പോലല്ല..സമൂഹവുമായി ബന്ധം കൂടി നഷ്ടമാകുമ്പോൾ എല്ലാവരും ഒറ്റപെടൽ അനുഭവിക്കും പ്രത്യേകിച്ചും മധ്യവര്ഗ്ഗ കുടുംബിനികൾ...കുടുംബശ്രീ ആ തരത്തില സ്ത്രീകള്ക്ക് ഒരു സുഖം കൊടുക്കുന്നു..അതാണ്‌ അതിന്റെ ഏറ്റവും വലിയ മെച്ചം..എല്ലാവരും സമൂഹമായി ജീവിക്കാൻ ഇഷ്ടപെടുന്നു..അത് സ്ത്രീ ആയാലും പുരുഷനായാലും.അതുകൊണ്ടാണ് മനുഷ്യനെ സാമൂഹിക ജീവിയായി വിലയിരുത്തുന്നത്.
    • Mallika Mg പ്രണയം വറ്റിയാൽ ജീവിതം നിലചില്ലേ സക്കറിയ...മരിക്കാൻ കിടക്കുമ്പോഴും ഞാൻ സ്നേഹിച്ചു കൊണ്ടേ ഇരിക്കും...എന്റെ കാമുകനില്ലെ നീ പറഞ്ഞ അയാള്..മരണം..

      മരണത്തിന്റെ കറുത്ത മൌനം പോലെ മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് പ്രയാണം നടത്തുന്ന സ്നേഹത്മെന്ന വികാരത്തെ പറ്
      ...See More
    • Surendran Manikkunnummel maranamenna satyathe aarum orikalum angeekarikkilla maranathe patty oru nmisham ormichenkillll.......?
    • Byju Avala Avalan *വാക്കേത്*
      പ്രണയത്തെ
      പറയാന്‍പറ്റിയ വാക്കേത് ?

      മിണ്ടാതിരിക്കൂ
      അപ്പോള്‍ അറിയാനായേക്കും.
      ¤വീരാന്‍കുട്ടി¤
      മല്ലികചേച്ചി കവിതവായിച്ചില്ലേ,......
    • Shamith Kc Kannur പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകള്‍ തന്‍റെ കഴിവ് പ്രകടിപ്പിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എങ്ങിനെയെന്ന് ഇപ്പോഴും അറിയില്ല.ഇന്ന് സ്ത്രീ സമൂഹത്തില്‍ പുരുഷനോടൊപ്പം എല്ലാ മേഘലകളിലും തന്‍റെ കഴിവ് തെളിയിച്ചിടുണ്ട്.ഒരു ഭാര്യ എന്നത്പുരുഷന്‍ അടിച്ചേല്പിച്ച ഒരു വ്യവസ്ഥയായി സ്ത്രീ തെറ്റായി ചിന്ദിക്കുന്നതാണ് എല്ലാറ്റിന്റെയും കുഴാപ്പം ഇവിടെ കടമ നിര്‍വഹിക്കപെടുന്നില്ല .ഇതുമുതല്‍സ്നേഹം,പ്രണയം,കാമം എന്നിവയുടെ താളം തെറ്റുന്നു.ഇത് മറിച്ചും ചിന്ദിക്കാം.സ്ര്തീയുടെ മാനസികവും,ശാരീരികവുമായ ഘടകങ്ങള്‍ വച്ചുനോക്കുമ്പോള്‍ സ്ത്രീ സ്വയം സ്വന്തം സുഖം,ദുഖം തുടങ്ങിയവ പുരുഷനുമുന്നില്‍ അടിയറവച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെ വരുമ്പോള്‍ പുരുഷനെ നികൃഷ്ടജീവിയായി കണ്ടു സ്ത്രീ സ്വാതന്ത്ര്യം എന്നുപറഞ്ഞുകൊണ്ട് മുറവിളി കൂട്ടുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.
    • Abhijith Kumar മല്ലികയുടെ ഈ പോസ്റ്റിങ്ങ്‌ വളെരെ പ്രസക്തമാണ്, ജീവിതവും പ്രണയവും എല്ലാം മിഥ്യയാണ്‌ ,പ്രണയം ജീവിക്കാന്‍ വേണ്ടി നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം പക്ഷെ നാം അറിഞ്ഞോ അറ്രിയാതെയോ അതിന് വലിയ വില കൊടുകേണ്ടി വരുന്നു ,കൂടുതല്‍ പ്രേനയികുന്നതിനു അനുസരിച്ച് മനസ്സ് കൂടുതല്‍ ദുരിതങ്ങള്‍ പേറേണ്ടി വരുന്നു ,സ്ത്രികള്‍ അനുഭവിക്കുന്ന വിവാഹനന്ദര വിഷമങ്ങലാണ് മല്ലിക കൂടുതലും പ്രേതിവാധിചിരികുന്നത് ,ഇത് മുഴുവനും ശരിയല്ല ,എനിക്ക് അറ്രിയാവുന്ന എന്റ്റെ ജീവിതത്തിലും എന്റ്റെ പുരുഷ സുഹുര്തുകളുടെയും അനുഭവത്തില്‍ ഒരു കാര്യം പറയാം സ്ത്രീയോട് കൂടുതല്‍ സ്നേഹം പ്രേഘടിപ്പികന്നമെന്ന് വെച്ച് അവരെ സമീപികുമ്പോള്‍ അവര്‍ എന്തെന്നില്ലാത്ത ദേഷ്യവും മുഗബാവമും കാണിച്ചു വല്ലാതെ വെറുപ്പികും ,മൊത്തം സ്ത്രി സമൂഹത്തോട് പോലും പുരുഷന് വെറുപ്പ് ഉണ്ടാകുന്ന രീതിയിലാണ് പെരുമാറുക ,സത്യത്തില്‍ എന്റ്റെ അറ്രിവില്‍ പൂര്‍ണ്ണ ത്രെപ്തരായ ഒരു ദംഭാതികളും ഉണ്ടാവില്ല എന്ന് തന്നെയാണ് എന്റ്റെ പക്ഷം എല്ലാം ഒരു അഭിനയം നമ്മുടെ മരണം എന്നാ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്‌ വരെ ... mallika
    • Shamith Kc Kannur മല്ലികയുടെ ഈ പോസ്റ്റിങ്ങ്‌ വളെരെ പ്രസക്തമാണ്, ഇത് മുഴുവനും ശരിയല്ല ,എനിക്ക് അറ്രിയാവുന്ന എന്റ്റെ ജീവിതത്തിലും എന്റ്റെ പുരുഷ സുഹുര്തുകളുടെയും അനുഭവത്തില്‍ ഒരു കാര്യം പറയാം സ്ത്രീയോട് (ഭാര്യയോടല്ല)കൂടുതല്‍ സ്നേഹം ദയയും പ്രേഘടിപ്പികന്നമെന്ന് വെച്ച് അവരെ സമീപികുമ്പോള്‍ അവര്‍ എന്തെന്നില്ലാത്ത ആരാധനയും,സ്നേഹവും,പ്രേമവും.കാമവും പ്രകടിപ്പിക്കും,ഇത് ലഭിക്കില്ല ,നഷ്ടപ്പെടും എന്ന് തോന്നുമ്പോള്‍ പുരുഷനെ ക്രൂരനായും പീടനക്കരനായും, ചിത്രീകരിക്കും ഇത് ചിലര്‍ക്ക് തിരിച്ചറിയാത്തത്കൊണ്ടാണ് "പ്രണയിക്കാന്‍ ഒരുപാട്പേര്‍ റെഡിയായി " വരുന്നത്. ലോകംമുഴുവനുമുള്ള എല്ലാ സ്ത്രീകളും രഹസ്യമായി സ്നേഹം പ്രേമം .....ആഗ്രഹിക്കുന്നവരാണ്.
    • Najeeb Chombal എന്തോ... എനിക്കിതു വരെ പ്രണയമെന്ന കപടവികാരം തോന്നിയിട്ടില്ല. സ്ത്രീകളോട് സൌഹൃദവും കാമവും ധാരാളം തോന്നിയിട്ടുണ്ടു താനും.
    • Abhijith Kumar സ്ത്രിയോട് കാമം തോന്നാത്ത ആളെ പുരുഷന്‍ എന്ന് വിളിക്കാന്‍ പറ്റുമോ ? najeeb
    • Shamith Kc Kannur എന്തോ... എനിക്ക് ഇതെല്ലാം നന്നായി തോന്നിയിട്ടുണ്ട്‌. ആരാണ് പറഞ്ഞത് പ്രണയം കപടവികാരമാണെന്ന് .
    • Abhijith Kumar പ്രണയം കപടതയല്ല പക്ഷെ അതില്‍ വേദന ഉണ്ട് മാധുര്യം അല്ല
    • Shamith Kc Kannur ചില സ്ത്രീകളില്‍ ഒരുതരം മുരടിപ്പ് വരുന്നു, അത് പല കാരണങ്ങള്‍കൊണ്ടാകാം.ചിലര്‍ക്ക് സ്നേഹതോടായിരിക്കാം,പ്രണയതോടായിരിക്കാം,കാമതോടായിരിക്കാം ഇതിനു മുഴുവന്‍ ഉത്തരവാദിപുരുഷന്‍ മാത്രമാണോ. "ഒതുങ്ങുമോ നമ്മുടെ മനസ്..എനിക്ക് തോന്നുന്നില്ല..പിന്നെ ...See More
    • Lathish Keezhallur പലപ്പോഴും ഒരാളോട് കൂടുതൽ അടുത്താൽ പിന്നെ അവർ നമ്മുടെ കയ്യും കാലും കെട്ടിയിട്ടു ഭരിക്കാൻ തുടങ്ങും..
    • Lathish Keezhallur പ്രണയത്തോടൊപ്പം സ്വാതന്ത്ര്യവും വേണം .പരസ്പരം മനസിലാക്കാനാവണം.അതാര്‍ക്കു കഴിയുന്നു
    • Mallika Mg പുരുഷനും സ്ത്രീക്കും ഒരുപോലെ തന്നെയാണ് ചിന്തകളും വികാരങ്ങലുമൊക്കെ..പക്ഷെ അനുഭവങ്ങൾ വ്യ്ത്യസ്തമാകുമ്പോൾ വ്യത്യസ്തമാകുന്നു നമ്മുടെ കഴിവും. ഒരു കല്ല്‌ പൊട്ടിക്കുന്ന തമിഴ് സ്ത്രീയെ നമ്മുടെ നാടിലെ ഒരു മധ്യ വര്ഗ്ഗ സ്ത്രീയെ പോലെ കളിയാക്കി ഓടിക്കാൻ കഴിയില്ല. കാരണം അവര്ക്ക് പ്രതിരോട ശക്തി കൂടുതൽ ഉണ്ട്. പൊതുവെ പ്രസവം കുട്ടിയെ വളര്ത്തൽ ഇവയൊക്കെ കൂടുതൽ ക്ഷമ ആവസ്യപെടുന്നവയാണ്. അനുഭവങ്ങൾ കൂടുതലുള്ളവർ കൂടുതൽ കരുത്തു കാണിക്കും അത്രതന്നെ..അതിൽ സ്ത്രീ പുരുഷ വ്യത്യാസം ഒന്നും ഇല്ല...ഇതൊക്കെ എല്ലാ സ്ത്രീകള്ക്കും പുരുഷനും ഒരു പോലെ അല്ല. അവർ വളര്ത്ത പെടുന്ന സാഹചര്യം..മൂല്യ ബോധത്തിലുള്ള വ്യത്യാസം...പിന്നെ കുറച്ചു പാരമ്പര്യം....പലരും പക്ഷെ കള്ളം പറയാറുണ്ട്‌ നന്നായി...എനിക്കറിയാം..കാരണം അവര്ക്ക് സമൂഹത്തെ പേടി ആണ്...സ്വന്തം ശരി എന്തെന്ന് തീരുമാനിച്ചു അതിന്റെ അടിസ്ഥാനത്തിലല്ല ആരും ജീവിക്കുന്നത്..നിലവില ആരൊക്കെയോ വച്ച് കെട്ടുന്ന സാരികളുടെ അടിസ്ഥാനത്തിൽ സ്വയം ഉരുകി...ചത്ത്‌ ചീയുന്നു...നമ്മൾ പറയുന്ന സ്വാതന്ത്ര്യം എനിക്ക് മാത്രമല്ല എനെ കൂടെ ഉള്ളവര്ക്കും ബാധകമാണ് എന്ന് നാമൊന്നു ചിന്തിച്ചാൽ കുറെ പ്രസ്നാഗൽ കുറയും..നന്നായി ആശയ വിനിമയം നടന്നാൽ തന്നെ തീരുന്നതാണ് ബഹു ഭൂരിപക്ഷം നമ്മുടെ പ്രശ്നങ്ങൾ..പക്സെഹ് പലപ്പോഴും ഒരാളെ അംഗീകരിക്കാൻ മറൊരാൽ സമ്മതിക്കാറില്ല...അവരെ മനസ്സിലാക്ക്കാൻ ശ്രമിക്കുംബോഴേ ബന്ധം ദൃടമാക് എന്ന് മനസ്സിലാക്കാതെ അവരുടെ ചിന്തകളെ കെട്ടിയിട്ടു തന്റെതാക്കാൻ നോക്കും. അപ്പോൾ അവരുടെ മനസ്സ് ആരോട് പറയാതെ ആ ചങ്ങലയിൽ നിന്നും പുറത്തു പോകും..അവർ വിചാരിച്ചാൽ കൂടി കഴിയില്ല..അടിമ മനോഭാവം ആണ് നല്ലതെന്ന് ചിന്തിക്കുന്നവർ അവിടെ കിടക്കും...പക്ഷെ എല്ലാവര്ക്കും അടിമയാകാൻ കഴിയില്ലലോ..അതുകൊണ്ടാണല്ലോ പോരാട്ടങ്ങൾ ഉണ്ടാകുന്നത്...അതുകൊണ്ടാണല്ലോ ചർച്ചകൾ ഉണ്ടാകുന്നത്..നിങ്ങളുടെ അഭിപ്രായങ്ങൾ ഉയര്ത്താൻ നിങ്ങൾ തയ്യാറാവുന്നത് തന്നെ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങള്ക്ക് മുന്തൂക്കം കൊടുക്കുന്നത് കൊണ്ടാണല്ലോ...അതല്ലെങ്കിൽ അതൊക്കെ അങ്ങ് കേട്ട് തല ആട്ടിയാൽ പോരെ. അത് മനുഷ്യ സഹജമല്ല...എന്നാണു എനിക്ക് തോന്നുന്നത്..മാത്രവുമല്ല ഒരു അഭിപ്രായവും സ്വന്തമായി ഇല്ലാത്ത ഒരു അടിമയെ ആര്ക്കെങ്കിലും സ്നേഹിക്കാൻ കഴിയുമോ..? സഹതാപം തോന്നാം...പക്ഷെ എനിക്ക് ബഹുമാനിക്കാൻ കഴിയുക സ്വന്തം അഭിപ്രായം ഉള്ളവരെയും..മറ്റുള്ളവര്ക്കും അതുണ്ടെന്നു അന്ഗീകരിക്കുന്നാരെയും ആണ്.
       
       
      • 3
      • Mallika Mg കാമം പ്രേമം എന്നൊന്നും മാറ്റി നിരത്തി ചിന്തിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല..ചിലപ്പോള പുരുഷന് കാമമാകും ആദ്യം വരുന്നത്..പക്ഷെ സ്ത്രീകളിൽ പലരോടും ഞാൻ ചോദിച്ചിട്ടുണ്ട്..സത്യസന്ധമായി അവർ പറഞ്ഞത് വച്ചും എന്റെ ചിന്തകളിൽ തോന്നിയതും വച്ചാണ് ഞാൻ എഴുതിയത്...പലപ്പോഴും സ്ത്രീയിൽ കാമാം ജനിക്കുന്നത് നന്നായി മനസ്സിനടുപ്പം തോന്നുമ്പോഴാണ്..കാരണം അവളുടെ ശരീര ഘടനയാകും...മൂല്യബൊധമാകും...സാഹചര്യങ്ങലാവും..ചിലപ്പോള ഫ്രീ ആയി സെക്സ് അനുവധിക്കപെടുന്ന ഒരു മൂല്യ ബോധത്തിൽ വളരുന്ന സ്ത്രീകള്ക്ക് സെക്സ് ഫ്രീ ആയി ആസ്വദിക്കാനും അതിൽ പ്രനയതിണോ സ്നേഹത്തിനോ അടുപ്പതിണോ പ്രാധാന്യം ഉണ്ടാകാതെയും അവരം..പക്ഷെ നമുക്ക് കേരളത്തിന്റെ ചുട്ടു പാടിലല്ലേ പറയാൻ കഴിയു. കാരണം അവള്ക്കൊരു ഗര്ഭ പാത്രമുണ്ട്. അത് ഒരു പ്രശ്നം തന്നെയാണ്...കൂട്ടാത്തിൽ അവൾക്കു കിട്ടുന്ന മൂല്യ ബോധം...സ്ത്രീക്കും പുരുഷനും ഒരുപോലെ അല്ല അവയൊന്നും...സമൂഹം കൊടുക്കുന്ന റോൾ മാത്രമല്ല...ജീവസാസ്ത്ര പരമായ പ്രത്യേകതയും ഉണ്ട്..ആ റോൾ മനസ്സിലാക്കി അതിനു തിരിച്ചറിഞ്ഞ പശ്ചാത്തല സൗകര്യം ഒരുക്കുമ്പോൾ മാത്രമേ സ്ത്രീകളുടെ ചിന്തകള് സഭാവികമാകൂ എന്നാണു തോന്നുന്നത്... അതുകൊണ്ട് പുരുഷനും സ്ത്രീയും ഒരു പാട് ബുദ്ധി മുട്ടുകൾ.. സെക്സിൽ സ്ത്രീയും പുരുഷന് ഒരേ മനസ്സല്ല..പുരുഷന് ആ നിമിഷത്തിലെ ഒരമ്മകല്കൾ അതിനു ശേഷം മറക്കാം..പക്ഷെ ഷ്ട്രീക്ക് ചിലപ്പോള ഒറ്റയ്ക്ക് ജിവിതം നേരിടേണ്ടി വരും... രണ്ടാളും എടുത്ത തീരുമാനത്തിനെ ഫലം ഒറ്റയ്ക്ക് കല്ലേറ് കൊല്ലേണ്ടി വരും...അതാണ്‌ സെക്സിനെ അങ്ങനെ കാണാൻ സ്ത്രീക്ക് കഴിയാത്തത്. പിന്നെ സരീരത്തിന്റെ ആകര്ഷണം എല്ലാ കാലവു7m നില നില്ക്കില്ല...പക്ഷെ ചിന്ടകളിൽ അടുത്താൽ ആ ചിന്തകള് കൂടുതൽ ശക്തമാകുക പ്രയമെരുംബൊഴാനു.....അപ്പോൾ നമ്മള്ക്ക് അകല്ച്ച തോന്നില്ല..പക്ഷെ ശരീരം പ്രയമെരുംബൊൽ അതിനെക്കാൾ നല്ല സരീരങ്ങളിലേക്ക് ആകര്ഷിക്ക പെടും. അതുകൊണ്ടാണ് സെക്സിൽ ആകര്ഷിക്ക പെടുന്ന ബന്ധങ്ങൾ പിന്നീട് പെട്ടെന്ന് അകന്നു പോകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
      • Mallika Mg ചിന്തകളിൽ ഈ ആകര്ഷണവും സ്വാഭാവികമാണ് എന്ന് കരുതുന്ന രണ്ടു പേര്ക്ക് ഒരിക്കലും മറൊരാളുടെ ഈ ചിന്തകളിൽ തെറ്റാണ് എന്ന് തോന്നില്ല..ഭാര്യയുടെ സമ്മത പ്രകാരം തന്നെ മറ്റു സ്ത്രീകളെ പ്രണയിക്കുന്ന ഒരു പാട് പേരെ എനിക്കറിയാം..പക്ഷേ പുരുഷന് ഈ കാര്യത്തിൽ പൊതുവെ സ്വാർതൻ ആയാണ് തോന്നിയിട്ടുള്ളത്...അവൻ മറ്റു സ്ത്രീകളെ പ്രണയിക്കാൻ വിശാലമായ മനസ്സുമായി വരും.പക്ഷെ തന്റെ ഭാര്യയെ അങ്ങനെ അനുവദിക്കാൻ അവന്റെ ഈഗോ സമ്മതിക്കാറില്ല പൊതുവെ...അങ്ങനെ ഉള്ളവർ ഇല്ല എന്നല്ല...കുറവാണ്. കല്യാണം കഴിച്ച പുരുഷന മാര് പ്രണയത്തെ കുറിച്ചും സെക്സിനെ കുറിച്ചും വിശാലമയി പറയും..അപ്പോൾ ഞാൻ പലരോടു ചോദിച്ചിട്ടുണ്ട്..നിങ്ങൾ നിങ്ങളുടെ ഭാര്യ അങ്ങനെ ആയാൽ സമ്മതിക്കുമോ എന്ന്..അവിടെ അത് സമ്മതിക്കാൻ പലരും സമ്മതമല്ല..അപ്പോൾ അവൾ കള്ളം പറഞ്ഞു ബന്ധങ്ങൾ സ്ഥാപിക്കും...മനസ്സില് നിന്നും അകലും..പക്ഷെ അവൻ കരുതും ഇവൾ എന്റെ സ്വന്തം എന്ന്...മണ്ടൻ..നേരെ തിരിച്ചും ബാധകം..ആറ്ക്കും ആരെയും കെട്ടിയിട്ടു വല;അര്താൻ കഴിയുമെന്നു തോന്നുന്നില്ല.."മനമോടാത്ത കുമാര്ഗ്ഗ മില്ലെടോ.."
      • Mallika Mg എന്നോട് പ്രണയ അഭ്യർതനയുമായി വരുന്നവരോട്...സത്യത്തിൽ എനിക്ക് ഒരാളെ മാത്രം പ്രണയിക്കാൻ കഴിയില്ല...ഞാൻ പ്രണയം സ്നേഹം കാമം എന്നൊന്നും വേര്തിരിചിട്ടുമില്ല വികാരങ്ങളെ...പക്ഷെ പലപ്പോഴും ഒരു സ്ത്രീ എന്നാ നിലയിൽ എന്റെ ചിന്തകളെ മനസ്സിലാക്കാനും അത് ചര്ച്ച ചെയ്യാന...See More
      • Athul Kulkarni mis... only one qstn. real love i mean orikulam lifil njangalk piriyanda it will be succecs or not. Ur opinion plsss...
      • Mallika Mg എനിക്ക് തോന്നിയിട്ടുള്ളത്...പിരിയേണ്ടി വരുന്നത് ഒരാള് മറ്റൊരാളെ തിരിച്ചറിയാതെ വരുമ്പോഴാണ്...അടിമയും ഉദമയുമാകതെ രണ്ടു വ്യക്തികളായി അന്ഗീകരിക്കാനും ബഹുമാനിക്കാനും തോന്നുന്ന തരത്തില ഉയര്ന്ന ബന്ധങ്ങൾ ജീവിതകാലം മുഴുവൻ നില നില്ക്കുമായിരിക്കും...നമുക്ക് നല്ല സുഹൃത്തുക്കള ഉണ്ടാവുന്നില്ലേ...അത് പോലെ.അതിൽ സെക്സും കൂടി വരുമ്പോൾ കുറേകൂടി ആസ്വധ്യകാരവും സുഖകരവുമാകും...പക്ഷെ അങ്ങനെ ആകാൻ കഴിയണമെങ്കിൽ രണ്ടു പേരും ഒരു പോലെ കാലങ്ങൽക്കനുസരിച്ചു വളരാനും വികസിക്കാനും പറ്റുന്ന ഒരു അന്തരീക്ഷം ഉണ്ടാവണം...പരസ്പരം അന്ന്നായി സംസാരിക്കണം...പലപ്പോഴും ചിന്തകളുടെ കൂടിചെരലും മനസ്സിലാക്കലും ഉണ്ടാവുന്നിടത് തന്റെ ഇഷ്ടം മറ്റുള്ളവന്റെ ഇഷ്ടമായി മാട്ടപെടാൻ കഴിയണം..അത് സംഭവ്യമാണ് എന്നാണു എനിക്ക് തോന്നുന്നത്...ഇന്നത്തെ കേരള അന്തരീക്ഷം അടിമ ഉടമ ബന്ധത്തെ ആണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിനാൽ ചിലപ്പോൾ വളരെ ശക്തമായി ആ അടി ഒഴുക്കുകളെ നേരിടാൻ നമുക്ക് കഴിയേണ്ടി വരും...വേണമെങ്കില എല്ലാം നടക്കും...നമ്മുടെ കാഴ്ചപാടുകൾ ഒന്ന് മാറ്റി നോക്കിയാല മതി...ബന്ധം നില നിൽക്കണമെങ്കിൽ എന്നോട് മാത്രമേ അയാൾക്ക്‌ ഇഷ്ടം പാടുള്ളൂ എന്ന് ചിന്തിച്ചാൽ നിങ്ങളുടെ ബന്ധം തകരും ഉറപ്പു...അതെ സമയം മറ്റുള്ളവനെ മനസ്സിലാക്കിയാൽ അവർ നമ്മോടു കൂടുതൽ അടുക്കും...ആ ആളും അങ്ങനെ ആകണം..ഒരാൾക്ക്‌ മാത്രം തീരുമാനിക്കാൻ കഴിയില്ല ഒരു ബന്ധത്തിന്റെ തലം..
      • Habeeb Mohamed poor fellows, thee kandu aduthu koodunna shalabhangal, athil veenu chaakaanaayirikkum vidhi. malli, aa paavangale vittekku, avarkku ninte dhishanakku munnil pidichu nilkaanulla kelpundaakilla
      • Adv Murali Adat സത്യം, എനിക്കും കവിത എഴുതണം... യോഗ്യതകളില്‍ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ടോ, ആവോ?..... (ഈ മല്ലികയെക്കൊണ്ട് തോറ്റു ന്‍റെ കാമ ദേവാ... ഭഗവാനെ!!)
      • Preetha GP ഓരോ ജീവിയുടെയും അടിസ്ഥാന പരമായ ആവശ്യങ്ങള്‍ ആഹാരവും ലൈംഗീകതയും , പിന്നെ പാര്‍പിടവും.

        ആണും പെണ്ണും ഉണ്ടായത് തന്നെ പരസ്പരം ആകര്ഷിക്കപെടുക എന്നാ പ്രകൃതി നീയമവും പേറി ആണ് . തലമുറകളുടെ നിലനില്‍പ്പാണ് ഇവിടെ പ്രകൃതി നീയമം .


        മറ്റു ജീവജാലങ്ങളില്‍ ലൈംഗീകത പ്രതുല്പാടനവും ആയി ബന്ധപെട്ടു നില്‍ക്കുന്നു . പക്ഷെ സാമൂഹികവും , ബൌദ്ധികവും ആയി വികാസം പ്രാപിച്ച മനുഷ്യനില്‍ ഇത് തികച്ചും വ്യെത്യസ്തം ആണ് .

        അത് മനുഷ്യന്റെ പരിണാമ ചക്രത്തിൽ നേടി എടുതതാകം

        പക്ഷെ വളര്‍ച്ചയില്‍ മനുഷ്യന്‍ പുരുഷ കേന്ദ്രിക്രിത സമൂഹത്തിലെക്കും , നീയമങ്ങളിലെക്കും മാറിയപ്പോള്‍ അവിടെ സ്ത്രീ ലൈംഗീകത പുരുതന്റെ താല്പര്യത്തിനു മാത്രം ആയി . അല്ലെങ്കില്‍ സ്ത്രീ ലൈംഗീകത നിയന്ത്രണ വിധേയമായി . പ്രകടം അക്കപെടുന്ന സ്ത്രീ ലൈംഗീകത തെറ്റും , പുരുഷനില്‍ അത് ശരിയും ആയി . സ്വകാര്യ സ്വത്തു സമ്പാദനം ത്തിന്റെയും ഉപഭോഗതിന്റെയും സന്തതി ആയ കുടുംബ വ്യെവസ്തയിലേക്ക് വളര്‍ന്നപ്പോള്‍ സ്ത്രീയുടെ ലൈംഗീക സ്വാതത്ര്യം എന്നെന്നേക്കുമായി നഷ്ടം ആയി .

        ഇന്നും പുരുഷന്‍ സ്ത്രീയോട് കാട്ടുന്ന പ്രകടമായ ലൈംഗീക ആകര്‍ഷണം , തിരിച്ചു സ്ത്രീക്ക് തോന്നാത്തത് ജൈവീക കാരണങ്ങള്‍ കൊണ്ടല്ല , മറിച്ചു , സാമൂഹിക വല്‍ക്കരണത്തിന്റെ പ്രവര്‍ത്തനം ആണ് .

        ഒരു സ്ത്രീ പിറവി എടുക്കുന്നത് ജൈവീകമായ തല്പര്യങ്ങല്കെക്കാന്‍ , സാമൂഹിക വല്ക്കരണത്തില്‍ നിന്നും ആണ് .സാമൂഹിക നീയമങ്ങള്‍ പുരുഷന് വേണ്ടി , പുരുഷനാല്‍ സ്രിഷ്ടിക്കപെട്ടതാണ് .

        ഇവിടെ പുരുഷന് സ്ത്രീയോട് തോന്നുന്ന ആസ്വാദനം സ്വാഭാവികം ആണ് . അത് സ്ത്രീക്ക് പുരുഷനോട് തോന്നുനില്ല എന്നത് അസ്വാഭാവികവും .

        ഈ അസ്വാഭാവിക ജീവിതത്തിനു വേണ്ടി സ്ത്രീയെ പരുവപെടുത്തുക ആണ് സമൂഹം . സ്ത്രീയിലും പുരുഷനിലും ജൈവ ചോദന ഒരു ഇണയിൽ ഒതുങ്ങുനില്ല . എങ്കിലും പരിണാമ പരമായി പ്രത്യുല്പാദനം ചിലവേറിയ ഉത്തരവാദിത്വം ആയതു കൊണ്ട് സ്ത്രീ അല്പം കൂടി selective ആണ് എന്ന് മാത്രം .
      • Shamith Kc Kannur സ്ത്രീയുടെ ലൈംഗീക സ്വാതത്ര്യം എന്നെന്നേക്കുമായി നഷ്ടം ആയി . എങ്ങിനെ എവിടെ ഒന്ന് വിശദമാക്കാമോ സഹോദരീ....
      • Shamith Kc Kannur Preetha GP എന്തൊക്കെയാ എഴുതി വിടുന്നത്.
        ഇവിടെ പുരുഷന് സ്ത്രീയോട് തോന്നുന്ന ആസ്വാദനം സ്വാഭാവികം ആണ് . അത് സ്ത്രീക്ക് പുരുഷനോട് തോന്നുനില്ല എന്നത് അസ്വാഭാവികവും . ????
      • Shamith Kc Kannur mallika Mg ഇത് അംഗീകരിക്കാന്‍ കഴിയും> ഇഷ്ടം തോന്നുന്ന ഒരാളോട്...അടുപ്പം തോന്നുന്ന ഒരാളോട് കാമ തോന്നണമെങ്കിൽ ആദ്യമായി അയാളെ വിശ്വസിക്കാൻ കഴിയണം..അയാള് നമ്മളെ ബഹുമാനിക്കു എന്ന് തോന്നണം..പരസ്പരം ബഹുമാനിക്കതെയുള്ള ബന്ധങ്ങൾ പലപ്പോഴും ഒരു അടിമ ഉടമ ബന്ഹ്ദമായി തോന്നിയിട്ടുണ്ട്..ഇതൊക്കെ എന്റെ ചിന്തകള്..ഇത് ശരിയാനൊ എന്ന് പോലും എനിക്കറിയില്ല...കാരണം എനിക്ക് എന്നെ പോലും പൂര്ന്നമായി അറിയില്ല..ഞാൻ എന്നെ പഠിച്ചു കൊണ്ടേ ഇരിക്കുന്നു...പലപ്പോഴും ഞാൻ ആണോ ഇത് എന്നാ ചിന്ത എന്നിൽ ഉടലെടുക്കാറുണ്ട്...
        എനിക്ക് തോന്നുന്നു..പരസ്പരമുള്ള ബഹുമാനം ആണ് ബന്ധത്തിന്റെ അടിത്തറ എന്ന്..അതിനു സ്നേഹ പ്രകടനമല്ല വേണ്ടത് അവരെ തിരിച്ചറിയലാണ്.
      • Ishak Kevi ഇതുപോലുള്ള വരികള്‍ വായിച്ചല്പ്രനയിച്ചു പോകും. ചിലപ്പോള്‍ ആരാധിച്ചും
      • Tcv Satheesan pranayam .. oru soothrappaniyalla, jeevithavum
      • Krishna A Stranger സത്യത്തിൽ എന്താണീ പ്രണയം>>>>>>>>>>>>>> ആ ...
      • Manoj K Puthiavila "പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു" എന്നല്ലേ. ആ ഫീൽ തോന്നിയാൽ അങ്ങട് പ്രണയിക്കുക. കെട്ടിയിടാൻ വരുന്നൂന്നു തോന്നിയാൽ അപ്പോൾ ഫ്യൂസ് ഊരിയേക്കുക. പിന്നെയും മുൻപറഞ്ഞ ഫീൽ തോന്നുമ്പോൾ പ്രണയിക്കുക. ...പരീക്ഷിച്ചുനോക്കൂ. (ലോകത്ത് ഒന്നും ശാശ്വതമല്ലല്ലോ. പിന്നല്ലേ പ്രണയം! ങ്ഹും! അല്ല പിന്നെ!