Friday, December 5, 2014



ഇടി മുഴക്കങ്ങൾ മിന്നൽ പിണരുകൾ
അകാശത്തു നിന്നും വാരി എരിയുന്ന
വെള്ളത്തുള്ളികൾ....
കുത്തി ഒഴുകി വരുന്ന 
തോട്ടിലേക്ക്
ചാടി വീഴുമ്പോൾ
ഉള്ളിൽ ജീവൻ തുടിച്ചിരുന്നു...
കുളിമുറിയിലെ വരണ്ട
വായുവിൽ
വാട്ട വെള്ളത്തിൽ
വാടി എഴുന്നേൽക്കുമ്പോൾ
മലയിടുക്കുകളിലെ ജീവന്റെ
തുടി പഴമയുടെ ശേഷിപ്പായി
എവിടെയോ ഇക്കിളി പെടുത്തി...
കാറ്റും വെളിച്ചവും
പുഴയും തോടും
ഭയത്തിന്റെ
ചില്ലുകൂട്ടിൽ
അടച്ചു വച്ച്
അടച്ച മുറിയിൽ
കൊട്ടി അടച്ച മനസുമായി
മതിലുകക്കിരുപുരവും
കെട്ടി പുണരുന്ന
ശരീരങ്ങൾ
ഒടുവിൽ
അനങ്ങാത
വിയര്പ്പിന്റെ
ഒടുങ്ങാത്ത
ആർത്തിയുടെ
പുതിയ ഭാഷ്യവുമായി
വാർത്തകളായി
അകത്തളങ്ങളിൽ
ചിതറി തെറിച്ചു...

No comments:

Post a Comment