എനിക്കറിയാം...
മുങ്ങിതാഴുന്നതിൻ മുൻപ്...
നീ എത്രയോ വട്ടം
നിന്നെ സ്തുതിച്ചു പാടിയവരോട്
കേണിട്ടുണ്ടാവും ...
ഒരു കൈപിടി...
ഒരു കച്ചി തുരുമ്പ്...
പക്ഷെ
എന്റെ സ്നേഹിതേ...
ഈ ലോകം അങ്ങനെയാണ്....
ചിരികൾക്കിടയിൽ മറഞ്ഞിരിക്കുന്ന
വേദന തിരിച്ചറിയാതെ...
വരികളിൽ മാത്രം വായിക്കുന്നവർ...
എത്രവട്ടം നീ പറഞ്ഞിട്ടുണ്ടാവും...
ഞാൻ തകര്ന്നു പോകുന്നു എന്ന്...
പക്ഷെ...
നീ ഇല്ലാതാകുന്നത് വരെ...
നിന്റെ ആര്ക്കും മനസ്സിലാക്കാത്ത
മനസ്സിന്റെ നീറ്റൽ...
നിന്നിൽ മാത്രം ഉയരുകയും
നിന്നിൽ അവസാനിക്കുകയും
ചെയ്തു കാണും...
കാരണം...
നമുക്ക് ഹൃദയത്തിന്റെ
ഭാഷ അറിയില്ലാലോ...
വെറുപ്പിന്റെ ഭാഷകളല്ലേ
എന്നുംപാഠ ശാലകളിൽ
ഉയരാരുള്ളത്...
സ്നേഹത്തിനെ
പൂട്ടിട്ടു പൂട്ടി
സ്വാർത്ഥതക്കു
സ്നേഹത്തിന്റെ
കുപ്പായവുമിടുവിച്ചു...
കമ്പോളത്തിൽ വില്പനയ്ക്ക് വച്ചില്ലേ...
കൂട്ടിൽ അടക്ക പെട്ട...
ഹാ സ്നേഹമേ
നിന്നെ വീണ്ടെടുക്കാതെ...
എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും...
എത്രയോ സഹോദരങ്ങളുടെ
കണ്ണുനീരിൽ കുതിർന്ന
ഈ മണ്ണിൽ ചവുട്ടി
ഞാൻ ആണയിടുന്നു...
നിന്നെ ഞാൻ
അടിമത്തത്തിൽ നിന്നും
മോചിപ്പിച്ചു
മനുഷ്യന്റെ ഹൃദയത്തിൽ
സ്ഥാപിക്കും...
തീർച്ച....
വെറുപ്പിന്റെ
രാജാവിനെ
സ്നേഹത്തെക്കൊണ്ട്
പ്രണയിപ്പിക്കും...
അന്നിവിടെ...
തൂക്കു കയറുകൾക്ക് പകരം
അമ്മ തൊട്ടിലുകളുണരും
കൊലവിളികൾക്ക് മുകളിൽ..
താരാട്ട് പാട്ടുകൾ ഉയരും...
യുദ്ധ വീമാനങ്ങൾക്ക് താഴെ
നിലാവിന്റെ പ്രതിരോധമുയരും...
അന്ന് നിന്റെ ആത്മാവിനെ
തിരിച്ചറിഞ്ഞതിന്റെ
സന്തോഷം
എന്റെ ഓർമ്മകളിൽ
പാൽ നുരകളായ്
ചിരിച്ചകലും...
അതുവരെ...
ക്ഷമിക്കൂ..
എം ജി മല്ലിക
മുങ്ങിതാഴുന്നതിൻ മുൻപ്...
നീ എത്രയോ വട്ടം
നിന്നെ സ്തുതിച്ചു പാടിയവരോട്
കേണിട്ടുണ്ടാവും ...
ഒരു കൈപിടി...
ഒരു കച്ചി തുരുമ്പ്...
പക്ഷെ
എന്റെ സ്നേഹിതേ...
ഈ ലോകം അങ്ങനെയാണ്....
ചിരികൾക്കിടയിൽ മറഞ്ഞിരിക്കുന്ന
വേദന തിരിച്ചറിയാതെ...
വരികളിൽ മാത്രം വായിക്കുന്നവർ...
എത്രവട്ടം നീ പറഞ്ഞിട്ടുണ്ടാവും...
ഞാൻ തകര്ന്നു പോകുന്നു എന്ന്...
പക്ഷെ...
നീ ഇല്ലാതാകുന്നത് വരെ...
നിന്റെ ആര്ക്കും മനസ്സിലാക്കാത്ത
മനസ്സിന്റെ നീറ്റൽ...
നിന്നിൽ മാത്രം ഉയരുകയും
നിന്നിൽ അവസാനിക്കുകയും
ചെയ്തു കാണും...
കാരണം...
നമുക്ക് ഹൃദയത്തിന്റെ
ഭാഷ അറിയില്ലാലോ...
വെറുപ്പിന്റെ ഭാഷകളല്ലേ
എന്നുംപാഠ ശാലകളിൽ
ഉയരാരുള്ളത്...
സ്നേഹത്തിനെ
പൂട്ടിട്ടു പൂട്ടി
സ്വാർത്ഥതക്കു
സ്നേഹത്തിന്റെ
കുപ്പായവുമിടുവിച്ചു...
കമ്പോളത്തിൽ വില്പനയ്ക്ക് വച്ചില്ലേ...
കൂട്ടിൽ അടക്ക പെട്ട...
ഹാ സ്നേഹമേ
നിന്നെ വീണ്ടെടുക്കാതെ...
എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും...
എത്രയോ സഹോദരങ്ങളുടെ
കണ്ണുനീരിൽ കുതിർന്ന
ഈ മണ്ണിൽ ചവുട്ടി
ഞാൻ ആണയിടുന്നു...
നിന്നെ ഞാൻ
അടിമത്തത്തിൽ നിന്നും
മോചിപ്പിച്ചു
മനുഷ്യന്റെ ഹൃദയത്തിൽ
സ്ഥാപിക്കും...
തീർച്ച....
വെറുപ്പിന്റെ
രാജാവിനെ
സ്നേഹത്തെക്കൊണ്ട്
പ്രണയിപ്പിക്കും...
അന്നിവിടെ...
തൂക്കു കയറുകൾക്ക് പകരം
അമ്മ തൊട്ടിലുകളുണരും
കൊലവിളികൾക്ക് മുകളിൽ..
താരാട്ട് പാട്ടുകൾ ഉയരും...
യുദ്ധ വീമാനങ്ങൾക്ക് താഴെ
നിലാവിന്റെ പ്രതിരോധമുയരും...
അന്ന് നിന്റെ ആത്മാവിനെ
തിരിച്ചറിഞ്ഞതിന്റെ
സന്തോഷം
എന്റെ ഓർമ്മകളിൽ
പാൽ നുരകളായ്
ചിരിച്ചകലും...
അതുവരെ...
ക്ഷമിക്കൂ..
എം ജി മല്ലിക